ബാലാകോട്ടിൽ 300 ഭീകരർ കൊല്ലപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പാക് ഉദ്യോഗസ്ഥൻ

ഇസ്‌ലാമാബാദ്: ബാലാകോട്ടിൽ 2019 ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. അഘ ഹിലാലി എന്ന പാകിസ്താൻ മുൻ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കശ്മീരിലെ പുൽവാമയിൽ നടത്തിയ ഭീകരാക്രമണത്തിനുള്ള പ്രത്യാക്രമണമായാണ് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. എന്നാൽ, ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു പാകിസ്താൻെറ നിലപാട്.

ഇതിന് വിരുദ്ധമായാണ് ഇപ്പോൾ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻെറ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. പാക് ഉർദു ചാനലിലെ സംവാദത്തിനിടെയാണ് ഉദ്യോഗസ്ഥൻ ഭീകരർ കൊല്ലപ്പെട്ട കാര്യം സമ്മതിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.