നയ്പിഡാവ്: രണ്ടു ദിവസത്തെ മ്യാന്മർ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഏഴു കരാറുകളിൽ ഒപ്പുവെച്ചു. വംശീയ അതിക്രമങ്ങളെ തുടർന്ന് രാഖൈനിൽനിന്നു ലക്ഷക്കണക്കിന് റോഹിങ്ക്യൻ മുസ്ലിംകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് സുഷമയുടെ സന്ദർശനം. രാഖൈൻ സംസ്ഥാനത്തെ സുരക്ഷയുമായും സമാധാനവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്തതായാണ് വിവരം.
ഒാങ് സാൻ സൂചിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധമേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പങ്കുവെച്ചു. രാഖൈൻ വിഷയത്തിനു പുറമെ, അഭയാർഥികളുടെ മടങ്ങിവരവ്, അതിർത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സമാധാന-സുരക്ഷ വിഷയങ്ങൾ, മ്യാന്മറിെൻറ വികസനത്തിന് ഇന്ത്യയുടെ സഹായം തുടങ്ങിയവ ഇരു നേതാക്കളുടെയും ചർച്ചയുടെ പരിധിയിൽ വന്നതായി ഒൗേദ്യാഗിക കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.