ന്യൂഡൽഹി: ഇന്ത്യയും ബ്രസീലും 15 സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ് ര മോദിയും ഇന്ത്യ സന്ദർശിക്കുന്ന ബ്രസീലിയൻ പ്രസിഡൻറ് ജെയ്ർ ബോൽസൊനാരോയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാറുകളിൽ ഒപ്പുവെച്ചത്.
പ്രതിരോധം, സുരക്ഷ, വ്യാപാരം, കൃ ഷി, വ്യോമ ഗതാഗതം, ഊർജം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ സഹകരണം ശക്തമാക്കാനുള്ള നടപടികൾക്കും യോഗം രൂപം നൽകി. എണ്ണ, പ്രകൃതിവാതകം, മറ്റ് പ്രകൃതി വിഭവങ്ങൾ, പാരമ്പര്യ മരുന്നുകൾ, മൃഗസംരക്ഷണം, ജൈവ ഇന്ധനം, നിക്ഷേപം എന്നീ മേഖലകളിലാണ് കരാറുകൾ ഒപ്പിട്ടിരിക്കുന്നത്. ബോൽസൊനാരോയുടെ സന്ദർശനം ഇന്ത്യയും ബ്രസീലും തമ്മിലെ ബന്ധത്തിൽ പുതിയ അധ്യായം കുറിക്കുന്നതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിൽ പങ്കുവഹിക്കാൻ കഴിയുന്ന പ്രധാന സഖ്യരാഷ്്ട്രമാണ് ബ്രസീൽ.
പ്രതിരോധരംഗത്ത് വിശാലമായ സഹകരണമാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കും ഒരേ താൽപര്യങ്ങളാണുള്ളതെന്ന് ചർച്ചക്കു ശേഷം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ മോദി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമാകാൻ പുതിയ കരാറുകൾ സഹായിക്കുമെന്ന് ബോൽസൊനാരോ പറഞ്ഞു. വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ബോൽസൊനാരോക്ക് രാഷ്ട്രപതി ഭവനിൽ ഒരുക്കിയ സ്വീകരണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം പ്രധാനമന്ത്രിയും പങ്കെടുത്തിരുന്നു.
ഞായറാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികൂടിയാണ് ബോൽസൊനാരോ. എട്ടു മന്ത്രിമാരും വ്യവസായികളുടെ വൻ സംഘവും ബ്രസീൽ പ്രസിഡൻറിെൻറ സംഘത്തിലുണ്ട്. ഇന്ത്യയും ബ്രസീലും 2018-19 കാലത്ത് 8.2 ശതകോടി ഡോളറിെൻറ വ്യാപാരമാണ് നടത്തിയത്. ഇതിൽ 3.8 ശതകോടി ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയും ബാക്കി ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുമാണ്. ഇന്ത്യക്ക് ബ്രസീലിൽ ഏകദേശം അറുനൂറ് കോടി ഡോളർ നിക്ഷേപവും ബ്രസീലിന് ഇന്ത്യയിൽ നൂറു കോടി ഡോളറിെൻറ നിക്ഷേപവുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.