ജോലി കിട്ടിയിട്ട് കല്യാണംകഴിച്ചാൽ മതിയെന്ന് പറഞ്ഞതിന് അമ്മയെ തലക്കടിച്ച് കൊന്ന് മകൻ

ഭോപാൽ: ജോലി കിട്ടാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിന് 67കാരിയായ അമ്മയെ 32കാരൻ മകൻ ക്രിക്കറ്റ് ബാറ്റ് കൊണ്ടു അടിച്ചു കൊലപ്പെടുത്തിയതായി പരാതി. ഭോപാലിലെ കോഹെഫിസ പ്രദേശത്താണ് സംഭവം. അസ്മ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. ഇവർ മകനായ അത്ഹുല്ലക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. പ്രതി ബി.കോം ബിരുദധാരിയായ ഫർഹാൻ (32) ആണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌.ഐ പ്രദീപ് ഗുർജാർ പറഞ്ഞു. ചൊവ്വാഴ്ച അത്ഹുല്ല, മാതാവിനെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി എന്ന് പറഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയത്. ടെറസിൽ നിന്ന് വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചെന്നാണ് കുടുംബം വിശ്വസിച്ചത്. അങ്ങനെയായിരുന്നു ഫർഹാൻ എല്ലാവരോടും പറഞ്ഞത്. എന്നാൽ, ബുധനാഴ്ച ഫർഹാൻ രക്തക്കറകളുള്ള ക്രിക്കറ്റ് ബാറ്റ് ഒളിപ്പിച്ച് വെക്കുന്ന അത്ഹുള്ള കണ്ടു. അത്ഹുള്ള ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവാഹത്തിന് എതിർത്ത മാതാവിനെ താൻ കൊലപ്പെടുത്തിയതയാണെന്നും പൊലീസിനെ അറിയിച്ചാൽ സഹോദരനെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. എന്നാൽ അത്ഹുള്ള പൊലീസിനെ വിവരമറിയിച്ചു. പൊലീസുകാർ എത്തി സാഹസികമായാണ് ഫർഹാനെ പിടികൂടി അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - in Bhopal Youth kills 67 year old mother for saying no to his marriage before getting job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.