ആന്ധ്രപ്രദേശ് പ്രളയത്തിൽ മരണം 49 ആയി

അമരാവതി: ആന്ധ്രപ്രദേശിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്ത കനത്ത മഴയിലാണ് സംസ്ഥാനം പ്രളയക്കെടുതിയിലായത്. പെണ്ണാർ നന്ദിയിൽ 140 വർഷത്തിനുശേഷം റെക്കോഡ് അളവിലാണ് വെള്ളം നിറഞ്ഞുകവിഞ്ഞത്. 1882ലായിരുന്നു സമാനമായ രീതിയിൽ പ്രളയം ഇവിടെയുണ്ടായത്.

നെല്ലൂർ, ചിറ്റൂർ, കടപ്പ ജില്ലകളിലാണ് മിന്നല്‍ പ്രളയം സാരമായി ബാധിച്ചത്. തിങ്കളാഴ്ച രാത്രിയും മഴതുടർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രക്ഷാ പ്രവർത്തനങ്ങൾ സർക്കാർ മേൽ നോട്ടത്തിൽ നടന്നുവരികയാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഢ്ഡി അറിയിച്ചിരുന്നു. 35000ത്തോളം പേരെ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 

Tags:    
News Summary - In Andhra Pradesh's Nellore, The Worst Flood In 140 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.