അനുകൂല വിധിയില്ലെങ്കിൽ രാഹുലിന് ആറുവർഷം മത്സരിക്കാനാവില്ല

ഭരണഘടനയുടെ 110(1)(ഇ) അനുച്ഛേദവും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പും അനുസരിച്ചാണ് ലോക്സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. ഇതുപ്രകാരം രണ്ടോ അതിൽ കൂടുതലോ വർഷം തടവുശിക്ഷ വിധിക്കപ്പെടുന്ന ജനപ്രതിനിധി അയോഗ്യനാകും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും ആറുവർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാവില്ല.

അതേസമയം, കീഴ് കോടതി കുറ്റം ശരിവെച്ചതും ശിക്ഷ വിധിച്ചതും മേൽകോടതി സ്റ്റേ ചെയ്താലോ ജനപ്രതിനിധിക്ക് അനുകൂലമായി മേൽകോടതിയുടെ അന്തിമ വിധി വന്നാലോ ലോക്സഭ സെക്രട്ടേറിയറ്റിന് നടപടി റദ്ദാക്കാം. ഈയിടെ ലക്ഷദ്വീപ് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട മുഹമ്മദ് ഫൈസലിനെതിരായ കവരത്തി കീഴ്കോടതി വിധിച്ച കുറ്റവും ശിക്ഷയും കേരള ഹൈകോടതി റദ്ദാക്കിയിട്ടും ലോക്സഭ സെക്രട്ടേറിയറ്റ് ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ചിട്ടില്ല.

എന്‍റെ പോരാട്ടം രാജ്യത്തിനുവേണ്ടി; എന്തു വില നൽകാനും തയാർ -രാഹുൽ

രാജ്യത്തിനുവേണ്ടിയാണ് തന്റെ പോരാട്ടമെന്ന് രാഹുൽ ഗാന്ധി. മാനനഷ്ടക്കേസിൽ സൂറത്ത് കോടതിയുടെ അസാധാരണ വിധിയോടെ പാർലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശിക്ഷാവിധിക്കുശേഷം നടത്തിയ ആദ്യ പ്രതികരണമിതായിരുന്നു. ‘‘ഇന്ത്യയുടെ ശബ്ദത്തിനുവേണ്ടിയാണ് ഞാൻ പോരാടുന്നത്. എന്തു വില നൽകാനും ഞാൻ തയാറാണ്’’ -രാഹുൽ വെള്ളിയാഴ്ച ട്വിറ്ററിൽ കുറിച്ചു. 

Tags:    
News Summary - If there is no favorable verdict, Rahul cannot compete for six years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.