ഗ്വാളിയോർ: കാർഗിൽ യുദ്ധവിജയത്തിെൻറ 20ാം വാർഷികത്തിൽ യുദ്ധം പുനരാവിഷ്കരിച്ച് വ്യോമസേന. തിങ്കളാഴ്ച ഗ്വ ാളിയോറിലെ വ്യോമതാവളത്തിലായിരുന്നു 1999ലെ ആക്രമണം വീണ്ടും ആവിഷ്കരിച്ചത്. ജമ്മു-കശ്മീരിലെ ദ്രാസ്-കാർഗിൽ മേ ഖലയിലെ ടൈഗർ ഹില്ലിെൻറ മോചനമായിരുന്നു അന്ന് ഏറ്റവും വലിയ വെല്ലുവിളി. ടൈഗർ ഹില്ലിെൻറ മാതൃക സൃഷ്ടിച്ചായിരുന്നു മിറാഷ് 2000 പോർവിമാന ആക്രമണവും സ്ഫോടനവും നടത്തിയത്. ആക്രമണത്തിെൻറ വിവിധ വശങ്ങളും അവതരിപ്പിച്ചു. ടൈഗർ ഹിൽ പിടിക്കാൻ മിറാഷ് 2000 വിമാനങ്ങൾ നിർണായക പങ്കുവഹിച്ചിരുന്നു.
അഞ്ച് മിറാഷ് 2000, രണ്ട് മിഗ് 21, സുഖോയ് വിമാനങ്ങൾ പ്രദർശിപ്പിച്ചു. കാർഗിൽ സംഘർഷം വ്യോമസേനക്ക് ഉയർന്ന മലനിരകളിൽ അങ്ങേയറ്റം അനുഭവസമ്പത്ത് നൽകിയതായി മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥൻ പറഞ്ഞു. റിട്ടയർചെയ്ത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
വ്യോമസേന മേധാവി ബി.എസ്. ധനോവ മുഖ്യാതിഥിയായി. കാർഗിൽ യുദ്ധത്തിൽ മിറാഷ് വിമാനങ്ങളിലൂടെ ലേസർ നിയന്ത്രിത ബോംബുകൾ ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു. മിറാഷ് വിമാനങ്ങളുടെ നവീകരണത്തിന് നടപടിക്രമങ്ങൾ പുരോഗതിയിലാണ്. ബാലാകോട്ട് ആക്രമണത്തിനുശേഷം പാകിസ്താൻ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ല.
വ്യോമസേനക്ക് കൂടുതൽ ആധുനിക വിമാനങ്ങൾ ലഭിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും ധനോവ പറഞ്ഞു. കാർഗിൽ വിജയദിനം ആഘോഷിക്കാൻ ഡൽഹിയിലും ജമ്മു-കശ്മീരിലെ ദ്രാസിലും അടുത്ത മാസം ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.