പതിനാറുകാരിയെ 65കാരൻ വിവാഹം ചെയ്ത സംഭവം; പിതാവടക്കം മൂന്ന് പേർ അറസ്റ്റിൽ

ഹൈദരാബാദ്: അഞ്ചു ലക്ഷം രൂപ നൽകി  16 വയസ്സുള്ള പെൺകുട്ടിയെ 65 വയസ്സ് പ്രായമായ ഒമാൻ പൗരനെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവിനെയും രണ്ട് വിവാഹ ദല്ലാളുമാരെയുമാണ് അറസറ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ വിവാഹം നടത്തിയ ഖാസി ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

നല്ല ജീവിതം ലഭിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ഭർതൃസഹോദരിയും ഭർത്താവും കൂടിയാണ് വിവാഹം കഴിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാവ് ഉന്നിസയാണ് പരാതി നൽകിയത്. പെൺകുട്ടിയും ഇയാളോടൊപ്പം ഒമാനിലാണുള്ളത്. പെൺകുട്ടിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യവുമായാണ് മാതാവ് പൊലീസിനെ സമീപിച്ചത്. വിവാഹചിത്രങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. മകളോട് സംസാരിച്ചപ്പോഴെല്ലാം അവൾ കരയുകയായിരുന്നെന്നും ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. 

മകളെ വിവാഹം കഴിച്ച ആളുമായി ഫോണിൽ സംസാരിച്ചെന്നും എന്നാൽ വിവാഹവേളയിൽ നൽകിയ അഞ്ച് ലക്ഷം തിരികെ നൽകിയാൽ മാത്രമേ പെൺകുട്ടിയെ മടക്കി അയക്കൂവെന്നാണ് പറഞ്ഞതെന്നും പെൺകുട്ടിയുടെ മാതാവ് പറയുന്നു. മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. തന്‍റെ അറിവില്ലാതെയാണ് മകളുടെ വിവാഹം നടത്തിയതെന്നും അമ്മ നൽകിയ പരാതിയിലുണ്ട്. 

Tags:    
News Summary - Hyderabadi teen’s father arrested for ‘forcibly’ marrying her to Omani- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.