ഡൽഹി: വിവിധ പ്രതിപക്ഷ പാർട്ടി എം.പിമാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി മനുഷ് യാവകാശ സംരക്ഷണ നിയമഭേദഗതി ബിൽ സർക്കാർ ലോക്സഭയിൽ പാസാക്കി. പ്രധാനമായും നാലു ഭ േദഗതികൾക്കാണ് ഇതുവഴി അധോസഭയിൽ അംഗീകാരമായത്. ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാെൻറ പ്രവർത്തന കാലാവധി അഞ്ചിൽനിന്നു മൂന്നു വർഷമായി കുറയും. വേണമെങ് കിൽ രണ്ടാമൂഴം നൽകുന്ന കാര്യം സർക്കാറിന് പരിഗണിക്കാം. സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസിനു മാത്രമല്ല, സുപ്രീംകോടതി റിട്ട. ജഡ്ജിക്കും ഇനി േദശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷനാകാം.
സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷസ്ഥാനത്തേക്ക് റിട്ട. ഹൈകോടതി ചീഫ് ജസ്റ്റിസിനു പുറമെ റിട്ട. ഹൈകോടതി ജഡ്ജിയേയും സർക്കാറിന് പരിഗണിക്കാം. ദേശീയ മനുഷ്യാവകാശ കമീഷനിൽ ഇപ്പോൾ പട്ടികജാതി, പട്ടിക വർഗ, വനിത കമീഷൻ അധ്യക്ഷന്മാർ അംഗങ്ങളാണ്. ഇതിനു പുറമെ പിന്നാക്ക വിഭാഗ, ബാലാവകാശ സംരക്ഷണ, ഭിന്നശേഷി വിഭാഗ കമീഷൻ അധ്യക്ഷന്മാരെക്കൂടി ഭേദഗതി പ്രകാരം അംഗങ്ങളാക്കും.
മനുഷ്യാവകാശ കമീഷെൻറ നിലവാരം ഇടിക്കുന്ന ഭേദഗതികളാണിതെന്ന് ശശി തരൂർ, സൗഗത റോയ്, കനിമൊഴി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടി എം.പിമാർ ചൂണ്ടിക്കാട്ടി. സർക്കാറിന് ഇഷ്ടമുള്ളവരെ നിയോഗിക്കാൻ കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്നു. രണ്ടാമൂഴം നിയമിക്കാമെന്നു വരുന്നത്, സർക്കാറിന് അനുകൂലമായ നിലപാട് എടുക്കാൻ ഇൗ പദവിയിൽ എത്തുന്ന പലരെയും പ്രേരിപ്പിക്കും.
മനുഷ്യാവകാശ സംരക്ഷണം ദുർബലമായി വരുന്ന വിഷയമാണ് പരിഗണിക്കേണ്ടത്. മനുഷ്യാവകാശ ശബ്ദങ്ങൾ അടിച്ചൊതുക്കുന്നതിെൻറ പുതിയ ഉദാഹരണമാണ് സുപ്രീംകോടതി അഭിഭാഷകരായ ഇന്ദിര ജയ്സിങ്, ഭർത്താവ് ആനന്ദ് ഗ്രോവർ എന്നിവരുടെ ദുരനുഭവം. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അവർക്കെതിരെ റെയ്ഡ് നടന്നു. എന്നാൽ, മനുഷ്യാവകാശ കമീഷനിൽ വിവിധ മേഖലകളുടെ പ്രാതിനിധ്യം വർധിപ്പിക്കുകയും അതുവഴി ശക്തമാക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന വാദമാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.