മുംബൈ: മാവോവാദി ബന്ധം ആരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ വേട്ടയാടുന്നത് തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്സ്തെക്കതിരെയുള്ള അന്വേഷണത്തില്‍നിന്ന് ജനശ്രദ്ധമാറ്റാനെന്ന് ആരോപണം. റിട്ട. ജസ്റ്റിസ് ബി.ജി. കൊല്‍സെ പാട്ടീല്‍, ഡോ. ബി.ആര്. അംബേദ്കറുടെ പേരക്കുട്ടിയും ദലിത് നേതാവുമായ പ്രകാശ് അംബേദ്കര്‍ തുടങ്ങിയവരാണ് പരസ്യമായി ആരോപണം ഉന്നയിച്ചത്. ഡോ. നരേന്ദ്ര ദാഭോല്‍ക്കര്‍, ഗൗരി ലങ്കേഷ് കൊലപാതക കേസുകളിലും സ്ഫോടന ആസൂത്രണ കേസിലും സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരെയാണ് സി.ബി.ഐ, കര്‍ണാടക പൊലീസ്, മഹാരാഷ്ട്ര എ.ടി.എസ് എന്നീ ഏജന്‍സികള്‍ അറസ്റ്റുചെയ്തത്. ഗൗരി ലങ്കേഷ് കേസില്‍ കര്‍ണാടക പൊലീസ് നടത്തിയ അറസ്റ്റും കെണ്ടത്തിയ തെളിവുകളുമാണ് ദാഭോല്‍ക്കര്‍ കേസിലും സ്ഫോടന ആസൂത്രണ കേസിലും അറസ്റ്റുകള്‍ക്ക് വഴിവെച്ചത്.
സ്ഫോടന ആസൂത്രണ കേസിലെ അറസ്റ്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പുണെയില്‍ ദലിതരും സവര്‍ണരും ഏറ്റുമുട്ടിയ ഭീമ-കൊറേഗാവ് സംഘര്‍ഷ കേസില്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നായി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലാകുന്നത്. സ്ഫോടനക്കേസില്‍ എ.ടി.എസ് അറസ്റ്റ് ചെയ്തവരില്‍ അവിനാഷ് പവാര്‍, സുധാന്വ ഗോന്തേലക്കര് എന്നിവര്‍ ഭിടെ ഗുരുജി എന്നറിയപ്പെടുന്ന തീവ്ര ഹിന്ദുത്വ നേതാവ് സമ്പാജി ഭിഡെയുടെ അനുയായികളാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച് ചൊവ്വാഴ്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ദലിത്, സവര്‍ണ സംഘര്‍ഷത്തിന് പ്രകോപിപ്പിച്ചതായി ആദ്യം ആരോപിക്കപ്പെട്ടത് സമ്പാജി ഭിഡെയും മറ്റൊരു ഹിന്ദുത്വ നേതാവ് മിലിന്ദ് എക്ബോട്ടെയുമാണെന്നാണ് നേരേത്ത ഐ.ജി നന്ഗ്രെ പാട്ടീല്‍ സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആദ്യം നല്കിയ സത്യവാങ്മൂലവുമെന്ന് ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പിന്നീട് പുണെ സംഘര്‍ഷത്തിനുപിന്നില്‍ മാേവാവാദി ബന്ധം ആരോപിച്ച് പൊലീസ് കേസ് അട്ടിമറിക്കുകയായിരുന്നു. എല്‍ഗാര്‍ പരിഷത്തില്‍ 300ഓളം ദലിത്, ഇടത്, മറാത്ത, മുസ്ലിം സംഘടനകളാണ് പങ്കെടുത്തത്. എല്‍ഗാര്‍ പരിഷത്തിലെ പ്രകോപനമാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്നാണ് പൊലീസ് കേസ്. ഇത് തീവ്രഹിന്ദുത്വ സംഘടനകള്‍ക്ക് എതിരെയുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്നും ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍ ആരോപിച്ചു.
അറസ്റ്റിലായവർ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടെന്ന്
മുംബൈ: ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തെലുഗ് കവി വരവര റാവു, അഭിഭാഷകരും ആക്ടിവിസ്റ്റുകളുമായ വെർണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവര്‍ നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) അംഗങ്ങളാണെന്ന് കോടതിയില്‍ പുണെ പൊലീസ്. മാവോവാദി ബന്ധം ആരോപിച്ച് അഞ്ചുപേരെയാണ് ചൊവ്വാഴ്ച പൊലീസ് ഹൈദരാബാദ്, ഡല്‍ഹി, ഫരീദാബാദ്, മുംബൈ എന്നിവിടങ്ങളില്‍നിന്നായി അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ അറസ്റ്റിലായ പത്രപ്രവര്ത്തകന് ഗൗതം നവ്ലഖ, ഫരീദാബാദില്‍ അറസ്റ്റിലായ അഭിഭാഷക സുധ ഭരദ്വാജ് എന്നിവരുടെ ട്രാന്‍സിറ്റ് റിമാൻഡ് യഥാക്രമം ഡല്‍ഹി ഹൈകോടതിയും പഞ്ചാബ്-ഹരിയാന കോടതിയും തടഞ്ഞതിനെ തുടര്‍ന്ന് പുണെക്ക് എത്തിക്കാൻ കഴിഞ്ഞില്ല.
വന്‍ സുരക്ഷയോടെയാണ് വരവര റാവു, ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെ പുണെ സെഷന്‍സ് കോടതിയില്‍ ഹാജറാക്കിയത്. ഇവരുടെ റിമാൻഡിനായി വാദം നടക്കുന്നതിനിടെയാണ് പുണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേരെയും പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുന്നത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവ് വന്നത്. അവരവരുടെ വീടുകളില്‍ തടവില്‍ പാര്‍പ്പിക്കാനാണ് ഉത്തരവ്. ഇത് പുണെ പൊലീസിനും മഹാരാഷ്ട്ര സര്‍ക്കാറിനും കനത്ത തിരിച്ചടിയായി. മൂന്നുപേരും മാവോവാദികളാണെന്നും നിലവിലെ ഭരണകൂടത്തോട് അസഹിഷ്ണുത ഉള്ളവരാണെന്നും പ്രമുഖ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്നുമാണ് പുണെ സെഷന്‍സ് ജഡ്ജി കെ.ഡി. വധാനെക്ക് മുന്നില്‍ പ്രോസിക്യൂഷന് അറിയിച്ചത്.
വരവര റാവുവും നേരത്തേ അറസ്റ്റിലായ ഇന്ത്യന്‍ അസോസിയേഷന് ഓഫ് പീപ്ള്‍സ് ലോയേഴ്സിെൻറ സുരേന്ദ്ര ഗാഡ്ലിങ്ങും തമ്മില്‍ ഇത് ചര്‍ച്ചചെയ്ത ഇ-മെയില്‍ കെണ്ടത്തിയതായി പ്രോസിക്യൂഷന് അവകാശപ്പെട്ടു. നേപ്പാളില്‍നിന്നും കശ്മീരില്‍നിന്നും ഇവര്‍ക്ക് സഹായം എത്തിയതായും പൊലീസ് ആരോപിച്ചു. പൊലീസ് നടപടിയെ മഹാരാഷ്ട്ര സര്‍ക്കാര്‍ ന്യായീകരിച്ചു. തെളിവുകള്‍ കെണ്ടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നും ഭരണം പിടിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ആഭ്യന്തര സഹമന്ത്രി ദീപക് കസാര്കര് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.