അഞ്ചു രൂപ കടംപറഞ്ഞതിന് ആദിവാസി യുവാവിന് ഹോട്ടലുടമയുടെ ക്രൂര മർദനം; അറസ്റ്റ്

ഭുവനേശ്വർ: ഭക്ഷണം കഴിച്ച ശേഷം അഞ്ചു രൂപ കടംപറഞ്ഞതിന് ആദിവാസി യുവാവിന് ഹോട്ടലുടമയുടെയും മകന്‍റെയും ക്രൂര മർദനം. വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. ഒഡിഷയിലെ കിയോഞ്ചാർ ജില്ലയിലാണ് സംഭവം.

മധു സാഹു എന്നയാളുടെ മാ ഹോട്ടലിൽ നിന്നാണ് ജിതേന്ദ്ര ദെഹൂരി എന്ന യുവാവ് ഭക്ഷണം കഴിച്ചത്. 45 രൂപയാണ് ബില്ല് നൽകിയത്. എന്നാൽ, ജിതേന്ദ്രയുടെ കയ്യിൽ 40 രൂപയേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് രൂപ താൻ വൈകീട്ട് തരാമെന്ന് ജിതേന്ദ്ര പറഞ്ഞെങ്കിലും മധു സാഹു അനുവദിച്ചില്ല.

ഇതോടെ തർക്കമുണ്ടാവുകയും ഹോട്ടലുടമയും മകനും ചേർന്ന് ജിതേന്ദ്രയെ ക്രൂരമായി മർദിക്കുകയുമായിരുന്നു. റോഡരികിൽ വെച്ച് ഇരുവരും ചേർന്ന് ജിതേന്ദ്രയെ മർദിക്കുന്ന ദൃശ്യങ്ങൾ പരിസരത്തുണ്ടായിരുന്നവർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത പൊലീസ് ഹോട്ടലുടമയായ മധു സാഹുവിനെ അറസ്റ്റ് ചെയ്തു. അതേസമയം, ഇയാളുടെ മകന് പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. 

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ: 


Tags:    
News Summary - Hotel owner beats up customer in broad daylight for paying Rs 5 less

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.