രാജ്യത്തെ ദുഖത്തിലാഴ്ത്തിയ ആശുപത്രി ദുരന്തങ്ങളിൽ ഒടുവിലേത്തതാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ മണ്ഡലമായ ഗോരഖ്പുരിൽ സംഭവിച്ചത്. ബാബാ രാഘവ്ദാസ് ഗവ. മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാതെ 63 കുട്ടികളാണ് പിടഞ്ഞുമരിച്ചത്. ആറു ദിവസം കൊണ്ടാണ് ഇത്രയും കുട്ടികൾ മരിച്ചത്. സംഭവം യോഗി ആദിത്യനാഥ് സർക്കാറിെൻറ പ്രതിച്ഛായയെ ഗുരുതരമായി ബാധിച്ചു. ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധാനം ചെയ്ത ലോക്സഭ മണ്ഡലമാണ് ഗോരഖ്പുർ. ഇതിനുമുമ്പ് രാജ്യത്ത് നടന്ന ആശുപത്രി ദുരന്തങ്ങൾ:
ഛത്തിസ്ഗഢിലെ കൂട്ട വന്ധ്യംകരണം
2014 നവംബറിൽ ഛത്തിസ്ഗഢിൽ ആരോഗ്യവകുപ്പ് നടത്തിയ കൂട്ട വന്ധ്യംകരണ ക്യാമ്പിൽ 11 സ്ത്രീകൾ മരിച്ചു. 20 പേർ ഗുരുതരനിലയിൽ ആശുപത്രിയിലായി. ബിലാസ്പൂരിലെ പെന്ദരി പ്രദേശത്തെ സർക്കാർ ആശുപത്രിലായിരുന്നു സംഭവം. 80 സ്ത്രീകളെയാണ് അധികൃതർ ക്യാമ്പിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. ഇതിൽ 60 പേർ കുഴഞ്ഞുവീണു. വൃത്തിഹീന സാഹചര്യത്തിൽ നടത്തിയ സർജറിക്കിടെയുണ്ടായ അണുബാധയാണ് മരണ കാരണം.
ഭുവനേശ്വർ ആശുപത്രി തീപിടിത്തം
2011 ഒക്ടോബറിൽ ഒഡിഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 22 പേർ മരിക്കുകയും 120 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. അഗ്നിബാധയെ തുടർന്ന് ആളുകളെ ഒഴിപ്പിക്കാൻ സമയം െെവകിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം.
ഏർവാടി ദുരന്തം
2001 ആഗസ്റ്റ് ആറിന് ഏർവാടി ദർഗയോടനുബന്ധിച്ച് മാനസിക രോഗികളെ പാർപ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ 28 രോഗികൾ വെന്തുമരിച്ചു. ഇൗ സംഭവത്തെ തുടർന്നാണ് സ്വകാര്യ കേന്ദ്രങ്ങളിലെ ചൂഷണങ്ങൾക്കെതിരെ അധികൃതരുടെ കണ്ണു തുറന്നത്. മന്ത്രവാദ ചികിത്സകൾക്കും കേന്ദ്രങ്ങൾക്കുെമതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ മാത്രമേ മാനസികാരോഗ്യ ചികിത്സ പാടുള്ളൂവെന്ന് നിയമം കൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.