ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി, സന്യാസിനി പ്രജ്ഞ സിങ് ഠാകുറിനെ ബി.ജെ. പി ടിക്കറ്റിൽ മധ്യപ്രദേശിലെ ഭോപാലിൽ സ്ഥാനാർഥിയാക്കുേമ്പാൾ സംഘ്പരിവാർ ഉന്നം വെക്കുന്നത് മൂന്നു കാര്യങ്ങൾ. ഹിന്ദുത്വ ഭീകരതക്കെതിരെ നാവായി നിന്ന മുൻ മുഖ്യമന്ത്ര ി ദിഗ്വിജയ് സിങ്ങിനെതിരെ പകവീട്ടൽ, മധ്യപ്രദേശിലും അയൽസംസ്ഥാനങ്ങളിലും വർ ഗീയധ്രുവീകരണത്തിന് ആക്കംപകരൽ, മൂന്നാമതായി ഹിന്ദുത്വ ഭീകരത അയഥാർഥമാണെന്ന് വരുത്തി, പ്രതിക്കൂട്ടിൽ നിന്നവരെ വിശുദ്ധരാക്കാനുള്ള തന്ത്രം.
അടുത്തകാലംവരെ ഹിന്ദുത്വ ഭീകരതയുടെ മുഖമായി പ്രതിസ്ഥാനത്തുനിന്നവരെല്ലാം അഞ്ചു വർഷത്തെ മോദിഭരണത്തിനിടയിൽ പുണ്യാത്മാക്കളായി മാറുന്ന കാഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രജ്ഞ സിങ് ഠാകുറിെൻറ സ്ഥാനാർഥിത്വം. 2008ൽ നടന്ന മാലേഗാവ് സ്ഫോടനക്കേസിൽ കൂട്ടുപ്രതിയായ മുൻ ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതും പ്രജ്ഞയെപ്പോലെ 2017 മുതൽ ജാമ്യത്തിലാണ്. മൂന്നു ഭീകരതാസംഭവങ്ങളിൽ പ്രതിയായിരുന്ന സ്വാമി അസിമാനന്ദ തെളിവുകളില്ലെന്ന കാരണത്താൽ ഏറ്റവുമൊടുവിൽ സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽനിന്ന് കുറ്റമുക്തനായത് അടുത്തിടെ. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട് ‘അഭിനവ് ഭാരത്’ എന്ന സംഘടനയുടെ ആരുമിപ്പോൾ ജയിലിലില്ല.
മാലേഗാവ് ഇരട്ട സ്ഫോടനക്കേസിൽ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമപ്രകാരം പ്രജ്ഞ സിങ് ഠാകുറിനെതിരെ ചുമത്തിയ എല്ലാ കേസുകളും നേരേത്ത എടുത്തുകളഞ്ഞിരുന്നു. എന്നാൽ, ഭോപാലിലെ ഇൗ ബി.ജെ.പി സ്ഥാനാർഥി ഇപ്പോഴും നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമായ യു.എ.പി.എ പ്രകാരം വിചാരണ നേരിടുന്നുണ്ട്. അതിെൻറ തീർപ്പിനു കാത്തുനിൽക്കാതെ പ്രതിയെ നിർണായകമായ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാക്കുന്നത് കണക്കുകൂട്ടിത്തന്നെ. സിറ്റിങ് എം.പി അലോക് സഞ്ജറെ മാറ്റിനിർത്തിയാണ് സന്യാസിനിയെ കളത്തിലിറക്കുന്നത്.
ധർമയുദ്ധമെന്ന് ബി.ജെ.പി
ഭോപാലിൽ പ്രജ്ഞ സിങ്ങും ദിഗ്വിജയ് സിങ്ങുമായി നടത്തുന്ന പോരാട്ടം ‘ധർമയുദ്ധ’മായാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. സമാധാനകാംക്ഷികളായ ഹിന്ദുക്കളെ ഭീകരരായി മുദ്രകുത്തുകയാണ് യു.പി.എ ഭരണകാലത്ത് കോൺഗ്രസ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസവും പ്രസംഗിച്ചിരുന്നു. ഇൗ പ്രചാരണത്തിലൂടെ ഹിന്ദുവികാരം ഉണർത്തി വർഗീയ ധ്രുവീകരണം ഭോപാലിൽ മാത്രമല്ല, കഴിയുന്നത്ര സ്ഥലങ്ങളിൽ സാധ്യമാക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. മുംബൈ ഹൈകോടതി നിർദേശപ്രകാരം അഞ്ചു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെച്ചും, കേന്ദ്ര അന്വേഷണ ഏജൻസിയായ എൻ.െഎ.എയിൽ പാസ്പോർട്ട് ഏൽപിച്ചുമാണ് 2017ൽ പ്രജ്ഞ സിങ് ജാമ്യത്തിലിറങ്ങിയത്.
കുറ്റമുക്തയാക്കണമെന്ന പ്രജ്ഞ സിങ്ങിെൻറ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. എന്നു മാത്രമല്ല, യു.എ.പി.എ നിയമപ്രകാരം വിചാരണ നേരിടണമെന്ന് വിധിക്കുകയാണുണ്ടായത്. അത്തരമൊരു കേസിലെ പ്രതിയെയാണ് താരപരിവേഷത്തോടെ ബി.ജെ.പി കളത്തിലിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.