ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹർഷ് മഹാജൻ ബി.ജെ.പിയിൽ ചേർന്നു

ഷിംല: ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹർഷ് മഹാജൻ ബി.ജെ.പിയിൽ ചേർന്നു. സംസ്ഥാനത്തെ പ്രതിപക്ഷം ദിശാബോധവും നേതൃത്വവും കാഴ്ചപ്പാടുമില്ലാത്തവരായി മാറിയെന്ന് ബി.ജെ.പിയിൽ ചേർന്ന ശേഷം അദ്ദേഹം പറഞ്ഞു. ഹിമാചൽ മുൻ മന്ത്രിയും മുൻ മുഖ്യമന്ത്രി വിർഭദ്ര സിങിന്റെ അടുത്ത സഹായിയുമായിരുന്ന ഹർഷ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു.

45 വർഷം ഞാൻ കോൺഗ്രസിൽ പ്രവർത്തിച്ചു. ഇന്ന് കോൺഗ്രസ് ദിശാബോധവും കാഴ്ചപ്പാടുമില്ലാത്ത ഒരു പാർട്ടി ആയി മാറി. നേതാക്കന്മാരോ, താഴെത്തട്ടിൽ അണികളോ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ- ഹർഷ് പറഞ്ഞു.

മുൻ മുഖ്യമന്ത്രി വിർഭദ്ര സിങിന്റെ മരണ ശേഷം കോൺഗ്രസിൽ ഒന്നും അവശേഷിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. മികച്ച സർക്കാർ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.