ന്യൂഡൽഹി: അപ്രതീക്ഷിതമായി ആ വിളി വന്നു. ഉത്തർപ്രദേശ് പൊലീസ് മഥുര ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ശബ്ദം ആദ്യമായി പുറംലോകത്തെത്തി. സിദ്ദീഖിനായി സുപ്രീംകോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്ത അഡ്വ. വിൽസ് മാത്യുവിനെ തേടിയാണ് മഥുര ജയിലിൽനിന്ന് സിദ്ദീഖ് കാപ്പെൻറ വിളിയെത്തിയത്.
അവിശ്വസനീയമായ ആ വിളിയെക്കുറിച്ച് അഡ്വ. വിൽസ് മാത്യു 'മാധ്യമ'േത്താടു പറഞ്ഞതിങ്ങനെ. ''ചൊവ്വാഴ്ച വൈകീട്ട് 4.20നായിരുന്നു ആ വിളി. ''സിദ്ദീഖ് കാപ്പൻ ആണ് എന്നും മഥുര ജയിലിൽനിന്നാണെന്നും'' പറഞ്ഞു. അതോടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജയിലിൽ ലഭ്യമാകുന്ന വൈദ്യസഹായങ്ങളെക്കുറിച്ചും ചോദിച്ചു.
സംതൃപ്തനാണെന്നായിരുന്നു മറുപടി. എപ്പോഴാണ് കസ്റ്റഡിയിലായതെന്ന് ചോദിച്ചു. രാവിലെ 10.20ന് തന്നെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു മറുപടി. വൈകീട്ട് 4.50നാണ് കസ്റ്റഡിയിലെടുത്തതെന്ന യു.പി പൊലീസിെൻറ അവകാശവാദത്തിനുവിരുദ്ധമായ വെളിപ്പെടുത്തലാണിതെന്ന് വിൽസ് മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.