ലഖ്നോ: ഉത്തർപ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിൻെറ പരിശോധന ഫലം പുറത്ത് വന്നത്. തുടർന്ന് അദ്ദേഹം വീട്ടുനിരീക്ഷണത്തിൽ പോയി. മന്ത്രിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിൻെറ ഫലം ശനിയാഴ്ച ലഭിക്കുമെന്നാണ് സൂചന.
ചെറിയ പനി കണ്ടതിനെ തുടർന്ന് ജയ് പ്രതാപ് സിങ്ങിൻെറ സാമ്പിളുകൾ പരിശോധിക്കുകയായിരുന്നു. ട്രൂനാറ്റ് ടെസ്റ്റിൽ കോവിഡ് പോസറ്റീവായെന്ന് വ്യക്തമായതോടെ അദ്ദേഹം വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രിയുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി ലഖ്നോവിലെ കെ.ജി.എം.യു ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിൻെറ ഫലം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വ്യാഴാഴ്ച ഉത്തർപ്രദേശിൽ 2,529 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58,104 ആയി ഉയർന്നിരുന്നു. നാല് മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.