ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തോടെ പാർട്ടി വിജയിക്കുമെന്ന് ജെ.ഡി.എസ് മുഖ്യമന്ത്രി സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമി. തെരഞ്ഞെടുപ്പിൽ ജെ.ഡി.എസിനെ പിന്തുണക്കാൻ വോട്ടർമാർ മാനസികമായി തയാറെടുത്തിട്ടുണ്ട്. വോട്ടെണ്ണുന്ന മേയ് 15ന് തങ്ങൾ എല്ലാവരെയും അദ്ഭുതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ അനിതയോടൊപ്പമെത്തി രാമനഗരയിൽ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘ഞാൻ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുണ്ട്. ഈ തെരഞ്ഞെടുപ്പ് എനിക്ക് നിർണായകമല്ല, സംസ്ഥാനത്തെ ജനങ്ങൾക്കാണ് നിർണായകം. സംസ്ഥാനത്തെ വോട്ടർമാർ സിദ്ധരാമയ്യക്കും യെദിയൂരപ്പക്കും അവസരങ്ങൾ നൽകി. ഞാൻ മാത്രമാണ് ബാക്കിയുള്ളത്. ഞാൻ മികച്ച സ്ഥാനാർഥിയാണ്’ -കുമാരസ്വാമി പറഞ്ഞു. ജെ.ഡി.എസ് മാന്ത്രിക സംഖ്യയായ 112 സീറ്റുകൾ നേടും. അഭിപ്രായ സർവേകൾ പൂർണമായി തെറ്റാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ ബംഗളൂരു ജയനഗറിലെ ആദിചുഞ്ചനഗിരി മഹാസമസ്താന മഠത്തിലെത്തി നിർമലാനന്ദനാഥ സ്വാമിയുടെ അനുഗ്രഹം തേടിയശേഷമാണ് കുമാരസ്വാമിയും ഭാര്യയും വോട്ടു ചെയ്യാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.