ബംഗളൂരു: കർണാടകയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന ജെ.ഡി-എസ് അധ്യക്ഷൻ എച് ച്.ഡി. ദേവഗൗഡ. സഖ്യകക്ഷിയായ കോൺഗ്രസിനെ കുറ്റപ്പെടുത്തിയ ഗൗഡ, സഖ്യം എത്രകാലം മുന്നോ ട്ടുപോവുമെന്ന് പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടി. വിവാദ പ്രസ്താവനക്ക് പ്രതികരണവുമായി കോൺഗ്രസ്, ജെ.ഡി-എസ് നേതാക്കളും പ്രതിപക്ഷമായ ബി.ജെ.പിയും രംഗത്തെത്തിയതോടെ ഇടക്കാല നിയമസഭ തെരഞ്ഞെടുപ്പല്ല; നഗര തദ്ദേശ തെരഞ്ഞെടുപ്പാണ് താൻ ഉദ്ദേശിച്ചതെന്ന് ദേവഗൗഡ തെൻറ പ്രസ്താവന തിരുത്തി.
ഏതു സാഹചര്യത്തിലാണ് ദേവഗൗഡ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്ന് കോൺഗ്രസ്, ജെ.ഡി-എസ് നേതാക്കൾ കൈമലർത്തിയപ്പോൾ, ഇടക്കാല തെരഞ്ഞെടുപ്പ് അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ മുന്നറിയിപ്പ് നൽകി.
തങ്ങൾക്ക് 105 എം.എൽ.എമാരുണ്ടെന്നും സഖ്യത്തിന് ഭരിക്കാൻ കഴിയില്ലെങ്കിൽ ബി.ജെ.പി ഭരണമേറ്റെടുക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. അഞ്ചുവർഷം ജെ.ഡി-എസിനെ പിന്തുണക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെങ്കിലും അവരുടെ പെരുമാറ്റത്തിൽ അത് കാണാനില്ലെന്നും തങ്ങൾ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ദേവഗൗഡ പറഞ്ഞത്. കർണാടകയിലെ ഭരണം എത്രകാലം മുന്നോട്ടുപോവുമെന്ന് അറിയില്ല. അത് കോൺഗ്രസിെൻറ കൈയിലാണ്.
കോൺഗ്രസിെൻറ ഏകപക്ഷീയമായ ആവശ്യങ്ങളെല്ലാം ജെ.ഡി-എസിന് അംഗീകരിക്കേണ്ടിവന്നു. കോൺഗ്രസ് സഖ്യകരാർ ലംഘിച്ചതായും സ്വതന്ത്ര എം.എൽ.എക്ക് ജെ.ഡി-എസിെൻറ മന്ത്രിസ്ഥാനം നൽകേണ്ടിവന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിെൻറ സമ്മർദത്താലാണ് കർണാടകയിൽ സഖ്യസർക്കാർ രൂപവത്കരിച്ചതെന്ന് കഴിഞ്ഞ ദിവസം ദേവഗൗഡ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.