തെഹ്റാൻ: ബ്രിട്ടൻ പിടികൂടിയ ഇറാൻ എണ്ണക്കപ്പൽ വിട്ടുനൽകിയാൽ ബ്രിട്ടെൻറ കപ്പൽ ത ങ്ങളും വിട്ടുനൽകുമെന്ന സൂചന നൽകി ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. ഇൗ നിലപാട് ഇപ്പോഴ ത്തെ സംഘർഷാവസ്ഥ കുറക്കാൻ കാരണമാകുമെന്നാണ് കരുതുന്നത്. ബ്രിട്ടൻ പുതിയ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണ് േലാകം. ഇറാനും ബ്രിട്ടനും പരസ്പരം തടഞ്ഞുവെച്ച രണ്ടു കപ്പലുകളിൽ ഏഴു മലയാളികൾ ഉള്ളതായാണ് വിവരം. ഏതെങ്കിലും യൂറോപ്യൻ രാജ്യവുമായി സംഘർഷം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് റൂഹാനി പറഞ്ഞു.
അദ്ദേഹത്തിെൻറ വെബ്സൈറ്റിലാണ് ഇൗ വിവരം. അന്താരാഷ്ട്ര മര്യാദകൾ പാലിക്കുകയും തെറ്റായ നടപടി ഒഴിവാക്കുകയും ചെയ്താൽ ഇറാനും അതുപോലെ പ്രതികരിക്കും. തെറ്റായ നടപടി എന്നു പറയുേമ്പാൾ, ബ്രിട്ടീഷ് റോയൽ നേവി ഇൗ മാസം ആദ്യം ജിബ്രാൾട്ടറിന് സമീപം ഇറാൻ എണ്ണക്കപ്പൽ പിടികൂടിയ സംഭവം റൂഹാനി സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്കിൽ വെച്ച് ‘സ്റ്റെന ഇംപെറോ’ എന്ന കപ്പൽ ഇറാൻ വിപ്ലവ ഗാർഡുകൾ പിടികൂടിയ ശേഷം, മേഖലയിലെ കപ്പൽ ഗതാഗതം സംരക്ഷിക്കാൻ യൂറോപ്പ് നേതൃത്വത്തിലുള്ള കടൽദൗത്യ സംഘം രൂപവത്കരിക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു.
സൈനിക നടപടി ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ റൂഹാനി, മേഖലയിൽ ഒരുവിധ സുരക്ഷ ഭീഷണിയും അനുവദിക്കില്ലെന്നും അറിയിച്ചു. ബ്രിട്ടീഷ് കപ്പൽ പിടികൂടിയത് നിയമലംഘനത്തിെൻറ പേരിലാണ്. അനുവദനീയമല്ലാത്ത ചാലുകളിൽ കൂടിയാണ് കപ്പൽ കടന്നുപോയത്. മാത്രവുമല്ല, അനുവദനീയമായതിൽ അധികം സമയം കപ്പൽ സിഗ്നൽ സംവിധാനം ഒാഫ് ചെയ്തുവെച്ചു. ഇതാണ് നടപടിക്ക് കാരണം.യൂറോപ്യൻ യൂനിയെൻറ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നെന്നാരോപിച്ച് ജൂലൈ നാലിനാണ് ഇറാെൻറ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചത്. നിയമലംഘനം ആരോപിച്ച് ‘സ്റ്റെന ഇംപറോ’, ‘മെസ്ദർ’ എന്നീ കപ്പലുകൾ ഇറാൻ പിടിച്ചെടുത്തെങ്കിലും പിന്നീട് ‘മെസ്ദർ’ വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.