ഗ്യാൻവാപി മസ്ജിദ് കേസ്: സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നാലാഴ്ച കൂടി സമയം തേടി

വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.െഎ) നടത്തുന്ന ശാസ്ത്രീയ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വാരാണസി ജില്ല കോടതി നാലാഴ്ചകൂടി അനുവദിച്ചു. ഇനി സമയം നീട്ടി നൽകില്ലെന്ന് ജഡ്ജി എ.കെ. വിശ്വേഷ് വ്യക്തമാക്കി.

സർവേ പൂർത്തിയാക്കാൻ നാലാഴ്ചകൂടി അനുവദിക്കണമെന്ന് ബോധിപ്പിച്ച് എ.എസ്.ഐ അപേക്ഷ നൽകിയിരുന്നു. ഇത് കോടതി അംഗീകരിച്ചു. നേരത്തെ ഒക്ടോബർ ആറിന് നൽകേണ്ടിയിരുന്ന റിപ്പോർട്ട് ഇനി നവംബർ ആറിന് സമർപ്പിച്ചാൽ മതി.

17ാം നൂറ്റാണ്ടിൽ നിർമിച്ച ഗ്യാൻവാപി മസ്ജിദ് ഹിന്ദുക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടെത്താനാണ് കോടതി നിർദേശപ്രകാരം ശാസ്ത്രീയ സർവേ നടത്തുന്നത്.

Tags:    
News Summary - Gyanwapi Masjid Case: Archaeological Survey of India seeks four more weeks to complete survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.