ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗ ശരീഫില്‍ 2007ൽ സ്ഫോടനം നടത്തി ഒളിവില്‍പോയ മലയാളി ഹിന്ദുത്വ ഭീകരൻ സുരേഷ് നായർ അറസ്റ്റിൽ. ഗുജറാത്തിലെ ബറൂച്ചിൽനിന്നാണ് സ്ഫോടനം കഴിഞ്ഞ് 11 വർഷത്തിനുശേഷം ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് സുരേഷ് നായരെ അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യംചെയ്യുന്നതിനായി ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അഹ്മദാബാദിലേക്ക് കൊണ്ടുപോയ സുരേഷ് നായരെ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും.
മൂന്നു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അജ്മീർ സ്ഫോടനക്കേസിലെ പ്രതിയായ ഇയാളുടെ തലക്ക് രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പ് ഗുജറാത്തിലേക്ക് കുടിയേറിയ കോഴിക്കോട് ജില്ലയിൽനിന്നുള്ള കുടുംബത്തിലെ അംഗമായ സുരേഷ് നായർ ഖേഡ ജില്ലയിലെ ഥസറയിൽനിന്നാണ് ഹിന്ദുത്വ ഭീകരശൃംഖലയിൽ കണ്ണിയായത്.
അജ്മീർ സ്ഫോടനത്തിനു പുറമെ രാജ്യത്തെ ഞെട്ടിച്ച ഹിന്ദുത്വ ഭീകരാക്രമണങ്ങളായ ൈഹദരാബാദ് മക്ക മസ്ജിദ് സ്ഫോടനം, മാലേഗാവ് സ്ഫോടനം, സംഝോത സ്ഫോടനം എന്നിവക്ക് നേതൃത്വം നൽകിയ സ്വാമി അസിമാനന്ദയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ശൃംഖലയിൽ ചേർന്ന് അജ്മീരിൽ സ്ഫോടനം നടത്തിയശേഷം മറ്റൊരു പ്രതിയായ മേഹുലിനൊപ്പം ഒളിവിൽ പോകുകയായിരുന്നു സുരേഷ് നായർ. അജ്മീര്‍ സ്ഫോടനത്തിൽ ബോംബ് സ്ഥാപിച്ച ഗുജറാത്തിലെ ഗോധ്രയിലെ ഗോവധവിരുദ്ധ പ്രവര്ത്തകന് മുകേഷ് വാസനിയാണ് മലയാളി പ്രതിയുടെ പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.