ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഡൽഹിയിലെത്തുന്ന നിയുക്ത എം.പിമാർക്ക് ഹോട് ടലുകളിൽ താമസം ഒരുക്കില്ലെന്നും വിവിധ സർക്കാർ കെട്ടിടങ്ങളിലും ലോക്സഭയുടെ അനുബന്ധ കെട്ടിടങ്ങളിലുമായിരിക്കും ഇവരെ താമസിപ്പിക്കുകയെന്നും ലോക്സഭ സെക്രട്ടറി ജനറൽ സ്നേഹലത ശ്രീവാസ്തവ അറിയിച്ചു.
വിവിധ ഹോട്ടലുകളിലെ താമസം വൻ ചെലവ് വരുത്തിവെക്കുന്നതിനാലാണ് ഇനി മുതൽ ഇൗ രീതി സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു. 2014ൽ 300 എം.പിമാരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവർക്ക് താമസമൊരുക്കാൻ 30 കോടിയാണ് ചെലവായത്. നിലവിൽ താമസിക്കുന്ന എം.പിമാർ അവരുടെ വസതി ഒഴിഞ്ഞുകൊടുക്കാത്തതും പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അവർ അറിയിച്ചു.
ഇതേത്തുടർന്നാണ് 88 പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. ഇതിൽ 100 എം.പിമാർക്ക് താമസിക്കാനാകും. 265ഒാളം എം.പിമാരെ സർക്കാറിെൻറ മറ്റ് വസതികളിൽ താമസിപ്പിക്കുമെന്നും സ്നേഹലത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.