മരുന്നും ഭക്ഷണ സാധനങ്ങളും ലഭിക്കുന്നില്ലെന്ന് പരാതി; ഗോവയിൽ കുടുങ്ങിയ നഫീസ അലിക്ക് സഹായം

ന്യൂഡൽഹി: കോവിഡ് 19 വൈറസ് നിയന്ത്രണത്തിന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യമായ മരുന്നുമില്ലാ തെ ഗോവയില്‍ കുടുങ്ങി നടി നഫീസ അലിക്ക് സഹായവുമായി ഉദ്യോഗസ്ഥർ. കാൻസർ അതീജീവിച്ച നഫീസ അലി തനിക്ക് മരുന്നുകൾ ലഭ ിക്കുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

രണ്ടാഴ്ചത്തെ ഇടവേളക്ക് ഗോവയിൽ മോർജിമ്മിൽ മകൾക്കൊപ്പം താമസിക്കാനെത്തിയ താരം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കുടുങ്ങുകയായിരുന്നു. കാന്‍സര്‍ അതിജീവിച്ച താന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികളോ, പഴങ്ങളോ ഒന്നുമില്ലാതെയാണ് ഭക്ഷണം കഴിക്കുന്നതെന്നും മരുന്നുകൾ തീർന്നു കൊണ്ടിരിക്കുകയാണെന്നും നഫീസ അലി പറഞ്ഞു.

തെൻറ ആരോഗ്യത്തെ കുറിച്ച് ഓര്‍ത്താണ് മകള്‍ ഗോവയിലേക്ക് വിളിച്ചത്. ലോക്ഡൗണ്‍ ചെയ്തതോടെ എല്ലാം അടച്ചു. ഗോവയിലെ മെഡിക്കൽ ഷോപ്പുകളിലൊന്നും തെൻറ മരുന്ന് ലഭിക്കുന്നില്ല. ഡൽഹിയിൽ നിന്ന് അയക്കാമെന്നാണെങ്കിൽ കൊറിയര്‍ സര്‍വ്വീസും നിലച്ചു. മരുന്ന് കഴിക്കാതെ കൂടുതൽ ദിവസങ്ങൾ നിൽക്കുന്നത് ബുദ്ധിമുട്ടാണെന്നും അവർ അറിയിച്ചു. തുടർന്ന് ഗോവ മുഖ്യമന്ത്രി കാര്യങ്ങൾ നേരിട്ടറിയാനും ആവശ്യമായ സഹായം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗസ്ഥരെ അയക്കുകയായിരുന്നു. നഫീസ അലിക്കുള്ള മരുന്നുകൾ എത്രയും പെട്ടന്ന് വീട്ടിലെത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഗോവയിലെ പഴം-പച്ചക്കറി കടകൾ പോലും അടച്ചിരുന്നു. അവശ്യ സാധനങ്ങൾക്കായി പുറത്തിറങ്ങിയാൽ പോലും പൊലീസ് തടയുന്ന അവസ്ഥയായിരുന്നു. ഇപ്പോൾ പച്ചക്കറി കടകളെല്ലാം നിശ്ചിത സമയം തുറക്കുന്നുണ്ടെന്നും താരം പറഞ്ഞു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നെത്തിയ തൻെറ സഹോദരിയുടെ മകള്‍ക്ക് കോവിഡ് 19 ബാധിച്ചതായും നഫീസ അലി വെളിപ്പെടുത്തി. ബാംഗ്ലൂരിലുള്ള ദിയ നായിഡുവിന് രോഗം ഭേദമായതായും താരം അറിയിച്ചു.

Tags:    
News Summary - Government Reaches Out To Actor Nafisa Ali Who Is Stranded In Goa - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.