ന്യൂഡൽഹി: ചിദംബരത്തിനെതിരായ ഹരജിയിലെ വാചകങ്ങൾ അപ്പടി പകർത്തി കോൺഗ്രസ് നേതാ വ് ഡി.കെ. ശിവകുമാറിെൻറ ജാമ്യം റദ്ദാക്കാൻ സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി കൈയോടെ പ ിടികൂടി. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന് ശിവകുമാറിനെ കുറിച്ച് ഇ.ഡി തങ്ങളുടെ അപേക്ഷയിൽ പരിചയപ്പെടുത്തിയത് കണ്ടാണ് ചിദംബരത്തിനെതിരായ ഹരജി അപ്പടി പകർത്തിയതാണെന്ന് മനസ്സിലായത്.
ഇ.ഡിയുടെ നീക്കത്തിൽ പ്രകോപിതരായ ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർഥന വക വെക്കാതെ ഹരജി തള്ളി. രാജ്യത്തെ ജനങ്ങേളാട് ഇൗ തരത്തിലല്ല സർക്കാർ പെരുമാറേണ്ടതെന്ന് മേത്തയെ ജസ്റ്റിസ് നരിമാൻ ഉണർത്തി. സുപ്രീംകോടതിയുടെ വിധികൾ കളിക്കാനുള്ളതല്ലെന്ന് താങ്കളെ പോലുള്ളവരാണ് ഉദ്യോഗസ്ഥരെ പഠിപ്പിക്കുകയും നിർദേശിക്കുകയും ചെയ്യേണ്ടത്്.
വിധികൾ കേന്ദ്ര സർക്കാർ മാനിക്കുന്നില്ലെന്ന ധാരണ മാറ്റണമെന്ന് മേത്ത അഭ്യർഥിച്ചപ്പോൾ ആ ധാരണ മനസ്സിൽ പതിഞ്ഞുകഴിഞ്ഞെന്നും അത് നീക്കം ചെയ്യാനാകില്ലെന്നും ജസ്റ്റിസ് നരിമാൻ തിരിച്ചടിച്ചു.
ഡി.കെ. ശിവകുമാറിനെ ഇതിനകം വേണ്ടുേവാളം ചോദ്യം ചെയ്തതിനാൽ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഡൽഹി ഹൈകോടതി ജാമ്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.