ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരിനെ വിമർശിച്ച കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭിന് നേതൃത്വത്തിന്റെ ശകാരം. സ്ഥാനാർഥികളാകാൻ പോകുന്ന ഒരാളെയും ഒരു നിലക്കും വിമർശിക്കാൻ പാടില്ലെന്ന് എല്ലാ പാർട്ടി വക്താക്കൾക്കും മാധ്യമവിഭാഗം ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കർക്കശ നിർദേശം നൽകി.
തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം. അതിനു വിലക്കില്ല. 10 പി.സി.സി പ്രതിനിധികളുടെ പിന്തുണ ഒഴിച്ച് ആരുടെയും അനുമതിയും ആവശ്യമില്ല. മത്സരിക്കുന്നതിന്റെ പേരിൽ വിമർശനവും പരിഹാസവും പാടില്ല. വ്യക്തിപരമായ മുൻഗണനകൾ ഉണ്ടാകാമെങ്കിലും, ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഏക രാഷ്ട്രീയ പാർട്ടി കോൺഗ്രസാണ് എന്ന സന്ദേശമാണ് പാർട്ടി വക്താക്കൾ എവിടെയും നൽകേണ്ടത്.
തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി നടക്കുന്നതായി ജനങ്ങൾ കാണുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത് -പാർട്ടി വക്താക്കൾക്ക് കൈമാറിയ കത്തിൽ ജയ്റാം രമേശ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.