പനാജി: 40 അംഗ ഗോവ നിയമസഭയിലെ 24 എം.എൽ.എമാർ , അതായത് 60 ശതമാനം, കൂടുമാറുക. അതും അഞ്ച് വർഷത്തിനിടെ, അതിലെ ബഹുഭൂരിപക്ഷവും നിയമസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിൽനിന്ന്. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തില ഈ അപൂർവ റെക്കോഡ് ഗോവക്ക് മാത്രമാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) വെളിപ്പെടുത്തുന്നു.
ഫെബ്രുവരി 14നാണ് ഗോവയിൽ വോട്ടെടുപ്പ്. ജനവിധിയെ അങ്ങേയറ്റം അവഹേളിക്കുന്നതാണ് ജനപ്രതിനിധികളുടെ ഈ രീതിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.2019ൽ മാത്രം 10 കോൺഗ്രസ് എം.എൽ.എമാരാണ് കൂറുമാറിയത്. അതിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉണ്ടെന്നതാണ് കൗതുകകരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.