സ്വകാര്യ ട്രെയിൻ സർവിസിന് 23 കമ്പനികൾ

ന്യൂഡൽഹി: സ്വകാര്യ യാത്രാ ട്രെയിൻ സർവിസ് നടത്താൻ 23 കമ്പനികൾ രംഗത്ത്. യോഗ്യതാ അപേക്ഷ നൽകുന്നതിെൻറ മുന്നോടിയായി നടന്ന ഒാൺലൈൻ കോൺഫറൻസിൽ എൽ.എൻ.ടി, സീമെൻസ്, ഐ.ആർ.സി.ടി.സി, ബൊംബാർഡിയർ, അൽസ്റ്റോം, ബി.എച്ച്.ഇ.എൽ മേധ ഗ്രൂപ്, സ്റ്റെർലൈറ്റ്, ഭാരത് ഫോർജ്, ജെ.കെ.ബി തുടങ്ങിയ കമ്പനികൾ പെങ്കടുത്തു. തിരക്കേറിയ 109 റൂട്ടുകളിൽ 151 സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്ര തീരുമാനം. 35 വർഷത്തേക്കാണ് സ്വകാര്യ സർവിസിന് അനുമതി.

സ്വകാര്യ ട്രെയിനുകൾ സർവിസ് നടത്തുന്ന റൂട്ടുകളെ 12 ക്ലസ്റ്ററുകളാക്കി വേർതിരിച്ചിട്ടുണ്ട്. ഓേരാ ക്ലസ്റ്ററുകളും സ്വതന്ത്രമായ ബിസിനസ് പ്രോജക്ടുകളായിരിക്കും.  ക്ലസ്റ്ററുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്കായിരിക്കും. പട്ന, സെക്കന്തരാബാദ്, ബംഗളൂരു, ജയ്പുർ, പ്രയാഗ്രാജ്, ഹൗറ, ചെന്നൈ, ചണ്ഡിഗഢ്, ഡൽഹി, മുംബൈ എന്നിവ കേന്ദ്രീകരിച്ചാണ് ക്ലസ്റ്ററുകൾ. ഈ രംഗത്ത് സ്വകാര്യ കമ്പനികൾ 30,000 കോടി രൂപ മുതൽമുടക്കുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്. 

Tags:    
News Summary - GMR Infra, Siemens, BEML, L&T Infra, Bharat Forge express interest in running private trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.