ലഖ്നോ: എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ അധോലോക നായകൻ വികാസ് ദുബെ രണ്ട് ദിവസം നോയിഡയിലുണ്ടായിരുന്നതായി റിപ്പോർട്ട്. ജൂലൈ അഞ്ചിനും ആറിനും നോയിഡയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകെൻറ വീട്ടിൽ വികാസ് ദുബെ ഉണ്ടായിരുന്നുവെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ നിന്നും കീഴടങ്ങാനുള്ള സന്നദ്ധത ദുബെ യു.പി പൊലീസിനെ അറിയിച്ചിരുന്നു.
എന്നാൽ, ദുബെയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെന്നാണ് ആരോപണം. തുടർന്ന് ഡൽഹി പൊലീസിനെ ബന്ധപ്പെട്ടുവെങ്കിലും അവരും അറസ്റ്റിന് തയാറായില്ല. പിന്നീട് രാജസ്ഥാനിലെ കോട്ടയിലെത്തി സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ടെങ്കിലും അവരും നടപടികൾ പൂർത്തിയാക്കാൻ തയാറായില്ല. പിന്നീട് ഉജ്ജയിനിലെ വ്യാപാരിയായ സഹോദരെൻറ അടുത്തേക്ക് ദുബെ പോവുകയായിരുന്നു.
ദുബെയുടെ അറസ്റ്റിനെ കുറിച്ചുള്ള വിവാദങ്ങൾ നിറയുന്നതിനിടെയാണ് പുതിയ വാർത്തകളും പുറത്ത് വരുന്നത്. ദുബെയുടെ അറസ്റ്റ് നാടകമാണെന്ന വാദവുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ നേരത്തെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.