കാൺപുർ: തന്‍റെ ഭര്‍ത്താവ് തെറ്റ് ചെയ്‌തെന്നും അദ്ദേഹം ഇത്തരമൊരു വിധിക്ക് അര്‍ഹനായിരുന്നുവെന്നും ഉത്തർപ്രദേശിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച വികാസ് ദുബെയുടെ ഭാര്യ റിച്ച. ദുബെയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവേയാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ദുബെയുടെ മരണത്തെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ അദ്ദേഹം ഇത് അര്‍ഹിക്കുന്നു എന്നായിരുന്നു റിച്ചയുടെ മറുപടി. ദുബെ തെറ്റ് ചെയ്തുവെന്ന് തന്നെ നിങ്ങളും പറയുന്നു അല്ലേ, എന്ന ചോദ്യത്തിന് അദ്ദേഹം നിരവധി തെറ്റുകള്‍ ചെയ്തു എന്നാണ് റിച്ച മറുപടി നല്‍കിയത്. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ നിന്നും പോകണമെന്നും പറഞ്ഞ് അവർ അവസാനിപ്പിക്കുകയായിരുന്നു. ദുബെയെ വെടിവെച്ച് കൊന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും അവർ പറഞ്ഞു.
കനത്ത സുരക്ഷയിൽ ഭൈരവ് ഘാട്ടിൽ വെച്ചായിരുന്നു ദുബെയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ദുബെയുടെ മകന്‍റെയും ഭാര്യയുടേയും സാന്നിധ്യത്തിൽ ഭാര്യാസഹോദരൻ ദിനേശ് തിവാരിയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചതെന്ന് എസ്.പി ബ്രിജേഷ് മിശ്ര പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.