ലണ്ടൻ: കോവിഡ് വാക്സിനും കാലാവസ്ഥ വ്യതിയാനവും മുഖ്യ അജണ്ടയാക്കി ജി7 ഉച്ചകോടി ഇംഗ്ലണ്ടിലെ കോൺവാളിൽ തുടങ്ങി. 2022ഓെട കോവിഡ് ഉന്മൂലനം ലക്ഷ്യമിട്ട് ലോകവ്യാപകമായി 100 കോടി ഡോസ് വാക്സിൻ നൽകാൻ ജി7 രാജ്യങ്ങൾ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷ. ഇതിൽ പകുതി യു.എസ് നൽകണമെന്നാണ് ആവശ്യം.
ദരിദ്രരാജ്യങ്ങൾക്ക് 10 കോടി ഡോസ് ബ്രിട്ടൻ നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. അഞ്ചു കോടി ഡോസ് ഏതാനും ആഴ്ചകൾക്കകം നൽകും. ബാക്കിയുള്ളത് അടുത്ത വർഷത്തോടെ നൽകാനാണ് തീരുമാനമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. മഹാമാരി വേരോടെ പിഴുതെറിയാൻ മറ്റ് ജി 7 രാജ്യങ്ങളും അർഹമായി പങ്ക് നൽകണമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ആഹ്വാനം ചെയ്തു.
വാക്സിനേഷൻ ത്വരിതപ്പെടുത്തുന്നതിെൻറ ഭാഗമായി 92 അവികസിത രാജ്യങ്ങൾക്ക് 50 കോടി ഡോസ് ഫൈസർ വാക്സിൻ നൽകുമെന്ന് ബൈഡനും അറിയിച്ചിരുന്നു. ഈ മാസത്തിനകം എട്ടു കോടി വാക്സിൻ നൽകുമെന്ന് ബൈഡൻ ഉറപ്പുപറഞ്ഞു. ലോകം മുഴുവനുള്ള ജനങ്ങൾക്ക് വാക്സിൻ എത്തിക്കാനായാൽ 2022ഓടെ കോവിഡിനെ തുരത്താൻ കഴിയുമെന്ന് ബോറിസ് പ്രത്യാശ പ്രകടിപ്പിച്ചു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ്, യു.കെ രാജ്യങ്ങളിലെ ഭരണത്തലവന്മാരാണ് ഉച്ചകോടിക്കെത്തിയത്.
യു.എസ്-ബ്രിട്ടൻ ബന്ധം അനശ്വരം –ബോറിസ് ജോൺസൺ
ലണ്ടൻ: യു.എസും ബ്രിട്ടനും തമ്മിലുള്ള ബന്ധം അനശ്വരമായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജി 7 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡൻറ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബോറിസ്. ഇതാദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്. അറ്റ്ലാൻറിക്കിന് കുറുകെ പുതിയ യാത്ര ഇടനാഴി തുറക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ചചെയ്തു. ഇതിെൻറ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.