യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റ് ചെയ്തു

ബംഗളുരു: കര്‍ണാടകയില്‍ നഴ്‌സിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് നീന്തല്‍ താരങ്ങളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് നാലുപേരെയും അറസ്റ്റുചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ പാരാമെഡികല്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് യുവതി.

സംസ്ഥാന, ദേശീയ തലത്തില്‍ മികവ് തെളിയിച്ച വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെയാണ് പൊലീസ് പിടികൂടിയത്. ബംഗളൂരുവില്‍ പരിശീലനത്തിന് എത്തിയ ഡല്‍ഹി ഹരിയാന സ്വദേശികളായ ദേവ് സരോഹ, രജത്ത്, ശിവ് റാണ, യോഗേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടിയിലായ ശിവ് റാണ, രജത്ത് എന്നിവര്‍ സംസ്ഥാന തല മത്സരങ്ങളില്‍ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഹരിയാനക്കായി ദേശീയ ചാംപ്യന്‍ ഷിപ്പില്‍ ഉള്‍പ്പെടെ മത്സരരംഗത്ത് ഇറങ്ങിയിട്ടുള്ളവരാണ് ഇവർ. ദേശീയ ടീമിലേക്ക് പ്രവേശനം നേടുന്നതിനായുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഇവര്‍ ബംഗളുരുവിലെത്തിയത്.

പ്രതികളിലൊരാളായ രജത് യുവതിയുമായി ഡേറ്റിംഗ് ആപിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാര്‍ച് 24 ന് 22 കാരിയായ യുവതിയെ രജത് ഡിന്നറിന് വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച് മദ്യലഹരിയിലായിരുന്ന നാലുപേരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. 

Tags:    
News Summary - Four swimmers have been arrested in connection with the gang rape of a young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.