ന്യൂഡൽഹി: സ്റ്റാൻഡ് അപ് കോമേഡിയൻ കുനാൽ കംറയെ വിലക്കിയ വിമാന കമ്പനികളുടെ നടപടി നിയമവിരുദ്ധമെന്ന് വ്യോമ യാന മന്ത്രാലയം ഉദ്യോഗസ്ഥർ. കുനാൽ കംറയെ പരമാവധി 30 ദിവസത്തേക്ക് മാത്രമേ വിമാന കമ്പനികൾക്ക് വിലക്കാൻ അധികാരമു ള്ളു എന്നാണ് ചട്ടം.
വ്യോമയാന മന്ത്രാലയത്തിെൻറ സി.എ.ആർ ചട്ടങ്ങളനുസരിച്ച് യാത്രക്കാരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് വിമാന കമ്പനികൾക്ക് പരാതി ലഭിച്ചാൽ അത് അവർ അഭ്യന്തര സമിതിക്ക് കൈമാറും. പിന്നീട് ഈ അഭ്യന്തര സമിതിയാകും വിലക്ക് സംബന്ധിച്ച തീരുമാനമെടുക്കുക. അഭ്യന്തര സമിതി 30 ദിവസത്തിനുള്ളിൽ വിലക്ക് സംബന്ധിച്ച് തീരുമാനമെടുക്കണം. ഈ 30 ദിവസം വേണമെങ്കിൽ യാത്രക്കാരനെ വിമാന യാത്രയിൽ നിന്ന് വിലക്കാം. അഭ്യന്തര സമിതിയുടെ തീരുമാനം വന്നതിന് ശേഷമാണ് വിലക്ക് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സാധിക്കുക. നിലവിൽ ഒരു പരിശോധനയും ഇല്ലാതെ വിമാന കമ്പനികൾ കംറയെ ആറ് മാസത്തേക്ക് വിലക്കിയിട്ടുണ്ട്.
ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയർ എന്നി കമ്പനികളാണ് കുനാൽ കംറയെ വിലക്കിയത്. ആറ് മാസത്തേക്കാണ് ഇൻഡിഗോ കംറയെ വിലക്കിയത്. അനിശ്ചിതകാലത്തേക്കാണ് എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയർ തുടങ്ങിയ കമ്പനികൾ കംറെയ വിലക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.