മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയും അന്തരിച്ച നടി സ്മിത പാട്ടീലിെൻറ പിതാവുമായ ശിവാജി റാവു പാട്ടീൽ(92) അന്തരിച്ചു. നഗരത്തിലെ ലീലാവതി ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1967 മുതൽ 1978 വരെ മഹാരാഷ്ട്രയിൽ വസന്ത്റാവു നായിക്, ശങ്കർറാവു ചവാൻ, വസന്ത്ദാദാ പാട്ടീൽ എന്നിവരുടെ മന്ത്രി സഭകളിൽ അംഗമായിരുന്നു.
1992 ൽ രാജ്യ സഭാംഗമായി. 2013ൽ പത്മഭൂഷൻ നൽകി ആദരിച്ചു. സി.പി.െഎയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടത്. സമാജ്വാദി പാർട്ടി, ബി.എസ്.പി എന്നിവയിലും പ്രവർത്തിച്ചു. മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. സാമൂഹിക ബോധമുള്ള തലമുറയുടെ പ്രതിനിധിയായിരുന്നു ശിവാജിറാവു പാട്ടീലെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പാർ പറഞ്ഞു.
വിദ്യാ പാട്ടീലാണ് ഭാര്യ. അനിത ദേശ്മുഖ്, മാന്യ സേത്ത് എന്നിവരാണ് മറ്റുമക്കൾ. സ്മിതാ പാട്ടീലിന്റെ മകനും നടനുമായ പ്രതീക് ബബ്ബറിനെ വളർത്തിയതും ശിവാജിറാവുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.