കൊൽക്കത്ത: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ് തൃണമൂൽ കോൺഗ്രസിലേക്ക്. ഇദ്ദേഹം ജനുവരി 19 ന് കൊൽക്കത്തയിൽ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ മഹാറാലിയിൽ പെങ്കടുക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. അരുണാചൽ കോൺഗ്രസിലും പിന്നീട് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിലുമായി 22 വര്‍ഷം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം ഇടക്കാലത്ത് എൻ.ഡി.എയുമായി പിണങ്ങി വീണ്ടും കോൺഗ്രസിലെത്തിയിരുന്നു. പിന്നീട് ബി.ജെ.പിയിൽ തന്നെ തിരിച്ചെത്തി.ബി.ജെ.പി ‘രാജ്യധർമം’ മറന്ന് അധികാരത്തിെൻറ പിറകെ പോകുകയാണെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാക്ക് നൽകിയ രാജിക്കത്തിൽ അപാങ് ആരോപിച്ചു.
അരുണാചലിൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് അപാങ്ങിെൻറ രാജി. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ പാർട്ടിയിലേക്ക് വരാൻ താൽപര്യപ്പെടുന്നുണ്ടെന്ന അരുണാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ടാകം സഞ്ജയ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനക്ക് പിറകെയുണ്ടായ രാജി രാഷ്ട്രീയവൃത്തങ്ങളിൽ ചൂടേറിയ ചർച്ചക്കും തുടക്കമിട്ടു. ബി.ജെ.പി സംസ്ഥാന ഘടകത്തിലെ അഭിപ്രായ വ്യത്യാസങ്ങളാണ് അപാങ്ങിെൻറ രാജി തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.