ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മോദിസർക്കാറിനോട് അഞ്ച് ഗൗരവ ചോദ്യങ്ങളുമായി കോൺഗ്രസ്.
• ഇൗടിനുള്ള വ്യാജപത്രം കെട്ടിച്ചമച്ച് ബാങ്കിങ് സംവിധാനത്തെയാകെ കബളിപ്പിക്കാൻ നീരവ് മോദിക്കും ബന്ധു മെഹുൽ ചോക്സിക്കും എങ്ങനെ കഴിഞ്ഞു? മോദിസർക്കാറിെൻറ മൂക്കിനുതാഴെ നടന്ന ബാങ്ക്കൊള്ളക്ക് ഉത്തരവാദി ആരാണ്?
• 2016 ജൂലൈയിൽതന്നെ പരാതി കിട്ടിയിട്ടും ബാങ്കിങ് മേഖലയെ സംരക്ഷിക്കാൻ പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല? ധനമന്ത്രാലയവും കീഴ്ഘടകങ്ങളും മറ്റും ഉറങ്ങിപ്പോയത് എന്തുകൊണ്ട്?
• നീരവ് മോദിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അഭ്യർഥിച്ച് ജനുവരി 29ന് പഞ്ചാബ് നാഷനൽ ബാങ്കിെൻറ മേഖലമാനേജർ സി.ബി.െഎയെ സമീപിച്ചതാണ്. എന്നിട്ടും രാജ്യംവിടാൻ നീരവ് മോദിക്ക് എങ്ങനെ സാധിച്ചു?
• ക്രമേക്കടിനുപാകത്തിൽ മൊത്തം സംവിധാനവും മറികടന്നതെങ്ങനെ? ഒാഡിറ്റർമാരുടെയും അന്വേഷകരുടെയും കണ്ണുവെട്ടിച്ചതെങ്ങനെ? നീരവ് മോദിയെ സംരക്ഷിക്കുന്നതാര്?
• ബാങ്കിങ് രംഗത്തെ തട്ടിപ്പ് കണ്ടെത്താനുള്ള സംവിധാനം മരവിച്ചു പോയതെങ്ങനെ?
നരേന്ദ്ര മോദിക്കുകീഴിൽ ‘ഛോട്ടാ മോദി’ വെട്ടിപ്പുനടത്തി രാജ്യം വിടുകയാണ് ചെയ്തതെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല കുറ്റപ്പെടുത്തി. വജ്രരാജാവ് നീരവ് മോദി, മദ്യരാജാവ് വിജയ് മല്യ, െഎ.പി.എൽ രാജാവ് ലളിത് മോദി, എ.ബി.ജിയുടെ ഋഷി അഗർവാൾ എന്നിവർക്കെല്ലാം വെട്ടിച്ചുരക്ഷപ്പെടാൻ സാധിച്ചു. ബാങ്കുകൊള്ളയിൽ പഞ്ചാബ് നാഷനൽ ബാങ്ക് മാത്രമല്ല 30ലേറെ ബാങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, യൂനിയൻ ബാങ്ക്, അലഹബാദ് ബാങ്ക്, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, കോർപറേഷൻ ബാങ്ക്, െഎ.സി.െഎ.സി.െഎ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മോദിസർക്കാറിനുകീഴിൽ ബാങ്കുകൾ അപകടത്തിലാണെന്ന വ്യക്തമായ സൂചനയാണിതെന്നും സുർജേവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.