ബംഗളൂരു: കൊളംബോയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടകയിൽനിന്നുള്ള നാ ല്‍ ജെ.ഡി.എസ് പ്രവർത്തകരടക്കം അഞ്ചു പേർ ഉൾപ്പെട്ടതായി സ്ഥിരീകരിച്ചു. ബംഗളൂരു നെ ലമംഗല, ഹുട്ടനഹള്ളി, പീനിയ സ്വദേശികളായ കെ.ജി. ഹനുമന്തരായപ്പ, ലക്ഷ്മണ ഗൗഡ രമേശ്, കെ. എം. ലക്ഷ്മി നാരായണ, എം. രംഗപ്പ എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ടവരിൽ ഒരാളെ തിരിച്ചറിയാനുണ്ടെന്നും മറ്റു രണ്ടുപേരെക്കുറിച്ച് വിവരമില്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാൻ ശ്രമം നടത്തിവരുകയാണെന്ന് ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്കർ അറിയിച്ചു.
ഏപ്രിൽ 18ന് നടന്ന തെരഞ്ഞെടുപ്പിെൻറ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജെ.ഡി.എസ് പ്രവർത്തകരുടെ ഏഴംഗ സംഘം ശനിയാഴ്ചയാണ് അവധിയാഘോഷത്തിനായി ശ്രീലങ്കയിലേക്ക് പോയത്. ഇവരിൽ എച്ച്. ശിവുകുമാർ, എം. മാരെഗൗഡ, എച്ച്. പുട്ടരാജു എന്നിവരെക്കുറിച്ച് വിവരമില്ല. മരിച്ച അഞ്ചാമത്തെയാൾ ഇവരിലാരാണെന്നും തിരിച്ചറിയാനായിട്ടില്ല. സ്ഫോടനം നടന്ന ഷാങ്ഗ്രില ഹോട്ടലിലായിരുന്നു ഇവരുടെ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.