മുംബൈ: മസഗോൺ ഡോക്കിൽ നിർമാണത്തിലിരുന്ന ‘വിശാഖപട്ടണം’ നാവിക യുദ്ധക്കപ്പലിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിച ്ചു. കരാർ ജീവനക്കാരനായ ബ്രജേഷ് കുമാർ (23) ആണ് മരിച്ചത്. കപ്പലിെൻറ ശീതീകരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടാ യതെന്ന് കപ്പൽ നിർമാണ ശാല അറിയിച്ചു.
ഗുരുതരമായി പൊള്ളലേറ്റതിന് പുറമെ ശ്വാസം കിട്ടാതിരുന്നതും തൊഴിലാളിയുടെ മരണകാരണമായതായി അധികൃതർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും കപ്പലിലെ തീപിടിത്ത സ്ഥലത്ത് എത്തിപ്പെടാൻ കൂടുതൽ സമയം എടുത്തതായും പറയുന്നു. എന്നാൽ, തീ കൂടുതൽ വ്യാപിക്കുന്നതിന് മുമ്പ് നിയന്ത്രിക്കാനായി.
എട്ട് ഫയർ എൻജിനുകളും ഏഴ് വെള്ള ടാങ്കറുകളും സ്ഥലത്തെത്തി. വിശാഖപട്ടണം, മർമഗാവ്, ഇംഫാൽ, പോർബന്ദർ എന്നിങ്ങനെ പേരുകളിൽ മസഗോൺ ഡോക്കിൽ നിർമിക്കുന്ന മിസൈൽ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് വിശാഖപട്ടണം. കപ്പൽ 2021ൽ നാവികസേനയുടെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.