കൊൽക്കത്ത: നോട്ടുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അത്യന്തം ജനദ്രോഹകരമാണെന്നും രാക്ഷസീയമായ ഇൗ നയം പിൻവലിക്കണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.
രാജ്യത്തിലെ ഒരു ശതമാനം വരുന്ന ആളുകളുടെ കൈയിൽ മാത്രമേ കള്ളപണമുള്ളൂ. അതിനായി 99 ശതമാനം വരുന്ന ജനങ്ങളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും അവർ ചോദിച്ചു.
2 ലക്ഷത്തോളം വരുന്ന എ.ടി.എമ്മുകൾ അടഞ്ഞു കിടക്കുകയാണ്. നൂറ് രൂപ നോട്ട് കിട്ടാനില്ല. ജനങ്ങളുടെ ദുരിതം ഞാൻ ഇന്ന് നേരിൽ കണ്ടു. ആരും അറിയാതെ അർധരാത്രി എടുത്ത ഇൗ തീരുമാനം പിൻവലിച്ചെ മതിയാകു മമത ബാനർജി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.