പ്രതിഷേധം കനത്തു, കൂടുതൽ കരുത്തോടെ കർഷക സമരം ഏഴാം ദിവസത്തിലേക്ക്

ന്യൂഡൽഹി: ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കൂടുതൽ കരുത്തോടെ കർഷക സമരം ഏഴാം ദിവസത്തിലേക്ക്. പുതിയ മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില നിശ്ചയിക്കുക തുടങ്ങി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.

കർഷക പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിനായി മധ്യപ്രദേശിലെ ഗ്വാളിയോറിലെ കർഷകർ ഇന്ന് ഡൽഹിയിലെത്തും. ഡൽഹി അതിർത്തികളിലേക്ക് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തുമെന്നാണ് സൂചന.


കഴിഞ്ഞദിവസം കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കാർഷിക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കൾ ഉറച്ചു നിൽക്കുകയായിരുന്നു. പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

അതേസമയം ചർച്ച നല്ലതാണെന്നും നാലാം റൗണ്ട് ചർച്ച ഡിസംബർ 3ന് നടക്കുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമർ പറഞ്ഞിരുന്നു. 'കർഷക പ്രശ്നം പഠിക്കാൻ ഒരു ചെറിയ സംഘം രൂപവത്കരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, എന്നാൽ എല്ലാവരുമായും ചർച്ച നടത്തണമെന്ന് കർഷക നേതാക്കൾ ആഗ്രഹിച്ചു, ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല' - മന്ത്രി പറഞ്ഞു.


മിനിമം സപ്പോർട്ട് പ്രൈസ്, അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ആക്റ്റ് എന്നിവയെക്കുറിച്ച് വിശദമായ അവതരണവും യോഗത്തിൽ കർഷക നേതാക്കൾക്ക് നൽകിയതായും സർക്കാർ പറഞ്ഞു.

പഞ്ചാബിൽ നിന്നുള്ള 31 കർഷക സംഘടന നേതാക്കളും ഹരിയാനയിൽ നിന്നും രണ്ടുേപരും കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റിയിൽ നിന്നും രണ്ടുപേരുമടക്കം 35 പേരാണ് കർഷകരെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തിരുന്നത്. നരേന്ദ്ര സിങ് തോമറിെൻറ നേതൃത്വത്തിൽ മന്ത്രിമാരായ റെയിൽവേ-വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചൊവ്വാഴ്ച വിജ്ഞാൻ ഭവനിൽ വെച്ച് കർഷക നേതാക്കളുമായി ചർച്ച നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.