ബെംഗളൂരു: 56കാരെൻറ മൃതദേഹവുമായി മുംബൈയിൽനിന്ന് കർണാടകയിലേക്ക് പുറപ്പെട്ട ആറംഗസംഘത്തിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. തുടർന്ന് അധികൃതരുടെ അനുമതിയോടെ ബന്ധുക്കൾ മൃതദേഹം ആംബുലൻസിൽ ജൻമനാടായ കർണാടകയിലെ മാണ്ഡ്യയിലേക്ക് കൊണ്ടുവന്നു.
മൃതദേഹം സംസ്കരിച്ചതിനു ശേഷം കൂടെയുണ്ടായിരുന്ന ആറുപേരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് മൂന്നുപേർക്ക് രോഗബാധ കണ്ടെത്തിയത്. മരണപ്പെട്ട യുവാവിെൻറ ഭാര്യ കോവിഡ് നെഗറ്റീവാണ്. പരിശോധന നടത്താതെ ഇവർക്ക് മൃതദേഹത്തെ അനുഗമിക്കാൻ അനുമതി നൽകിയ മുംബൈ അധികൃതരെ പഴിക്കുകയാണ് കർണാടക. കോവിഡിെൻറ വ്യാപന കേന്ദ്രമാണ് മുംബൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.