കൊൽക്കത്ത: സിനിമയിലെ രംഗം ബംഗാൾ വർഗീയ കലാപത്തിെൻറ ഭാഗമെന്ന പേരിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബംഗാളിലെ നോർത്ത് 24 പർഗാനയിലെ വർഗീയ കലാപത്തിെൻറതെന്ന പേരിൽ ഭോജ്പുരി സിനിമയിലെ രംഗമാണ് പ്രചരിച്ചത്. ചിത്രം പ്രചരിച്ചതു മൂലമുണ്ടായ പ്രശ്നങ്ങളിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചിത്രങ്ങളുടെ യാഥാർഥ്യം പരിശോധിക്കുന്ന ആൾട്ട് ന്യൂസ് പോലുള്ള വെബ്സൈറ്റുകൾ ചിത്രം സിനിമയിൽ നിന്നെടുത്തതാണെന്ന്ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രം 2014ൽ പുറത്തിറങ്ങിയ ‘ഒൗറത്ത് ഖിലോന നഹി’ എന്ന ഭോജ്പുരി സിനിമയുടെ ഭാഗമാെണന്നും വെബ്സൈറ്റകുൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഇൗ ചിത്രം പങ്കുവെച്ചുകൊണ്ട് ബി.ജെ.പിയുടെ ഹരിയാന യൂണിറ്റിലെ പ്രവർത്തകൻ വിജേത മാലിക്ക് ബംഗാൾ സർക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും മറ്റ് സംഘങ്ങളെയും ആക്രമണങ്ങൾ ഉണ്ടാക്കിയതിന് മമതാ ബാനർജി കുറ്റപ്പെടുത്തി.
വ്യാജ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കും. ഇത്തരം ചിത്രങ്ങൾ കണ്ട് ജനങ്ങൾ പ്രകോപിതരാകരുത്. സമാധാനം പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ ചിത്രങ്ങൾ യഥേഷ്ടം പ്രചരിപ്ക്കപ്പെടുന്നുണ്ടെന്നും അതിൽ ജനങ്ങൾ പ്രകോപിതരാകരുതെനനും പൊലീസ് സന്ദേശങ്ങൾ നൽകുന്നുണ്ട്.
Some people are posting old videos of other countries/regions as incidents of West Bengal. This is highly condemnable...(1/2)
— West Bengal Police (@WBPolice) July 7, 2017
(2/2)...Please check Facts with us.We appeal to all not to pay heed to these malicious videos aimed at creating mistrust among communities.
— West Bengal Police (@WBPolice) July 7, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.