ന്യൂഡൽഹി: കൃത്യമായ പാക്കേജുകൾ നടപ്പാക്കാതെ കൊറോണയെ പ്രതിരോധിക്കാൻ ലോക്ഡൗൺ നീട്ടുന്നത് ഗുണത്തേക്കാളേ റെ ദോഷം ചെയ്യുമെന്ന് കോൺഗ്രസ് ഡാറ്റ ആൻഡ് ടെക്‌നോളജി സെൽ ചീഫ് പ്രവീൺ ചക്രവർത്തി. ഇത് പാവങ്ങളുടെ ജീവിതം അവതാള ത്തിലാക്കുമെന്നും അദ്ദേഹം പറയുന്നു.
ലോക്ഡൗൺ എന്നത് ഉടനടി സ്വീകരിക്കാവുന്ന ഒരു പ്രതിവിധി മാത്രമാണ്. ന ീട്ടിക്കൊണ്ടുപോകുന്നത് കൊറോണ ബാധിച്ച് ചികിത്സിക്കുന്നതിനേക്കാൾ പ്രയാസകരമായിരിക്കും. പണിയും കൂലിയു മില്ലാത്ത, സമൂഹത്തിെൻറ അടിത്തട്ടിലുള്ളവരാണ് ദുരിതം അനുഭവിക്കുക. ചികിത്സ കിട്ടാതെയും പട്ടിണി കിടന്നും ഇവർ കഷ്ടപ്പെടുകയാണ് -ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ചീഫ് സയൻറിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ സൂചിപ്പിച്ചതുപോലെ, കോവിഡ് 19 ഏറെക്കാലം നീണ്ടുനിൽക്കാൻ സാധ്യതയുള്ള ഒന്നാണ്. ഇതുമുന്നിൽക്കണ്ടാകണം ആസൂത്രണം. ലോക്ഡൗണിനെ മാത്രം ആശ്രയിച്ചാൽ വൈറസ് പൂർണ്ണമായും ഇല്ലാതാകാൻ വളരെയധികം സമയമെടുക്കും. ഏപ്രിൽ 30 വരെ ലോക്ഡൗൺ നീട്ടുന്നതായാണ് സൂചന. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ലോക്ഡൗണിൽ നിന്ന് 21 ദിവസത്തിനുശേഷം രാജ്യത്തിന് പുറത്തുവരാനുള്ള തന്ത്രം ഇതുവരെ മെനഞ്ഞിട്ടില്ല.
ലോക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ രോഗബാധിതർ 8 ലക്ഷം കടക്കുമെന്ന് പറയുന്നതൊക്കെ അസംബന്ധമാണ്. ക്രിക്കറ്റിൽ ആദ്യ ഓവറിൽ ഒരു ടീമിന് 10 റൺസ് ലഭിച്ചാൽ 50 ഓവറിൽ ആ ടീം 500 റൺസ് നേടുമെന്ന് അവകാശപ്പെടുന്നതുപോലെയാണതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുള്ള ലോക്ഡൗൺ തീരുമാനം വേണമെന്നാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് പ്രവീൺ ചക്രവർത്തി ചൂണ്ടിക്കാട്ടി. ദിവസ വേതനക്കാരായ കോടിക്കണക്കിന് അസംഘടിത തൊഴിലാളികൾ, വീടുകളിലെ ഉയർന്ന ജനസാന്ദ്രത, നഗര ഗ്രാമീണ വ്യത്യാസം, പ്രായം കുറഞ്ഞ ജനസംഖ്യ എന്നിവ കണക്കിലെടുക്കുമ്പോൾ കടുത്ത ലോക്ഡൗണിന് പകരം സമതുലിതവും മാനുഷികവുമായ സമീപനമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്.
5-6 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പാക്കണമെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു. മുൻ ധനമന്ത്രി പി. ചിദംബരവും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. യുക്തിസഹജമായ ചെലവ്, ഉയർന്ന കടം വാങ്ങൽ, കൂടുതൽ പണം അച്ചടിക്കൽ എന്നിവയിൽനിന്ന് ഇതിനാവശ്യമായ പണം കണ്ടെത്താൻ കഴിയും. തൊഴിലാളികൾക്ക് പ്രത്യേകപാക്കേജ് അനുവദിക്കണം -പ്രവീൺ ചക്രവർത്തി പറഞ്ഞു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.