????? ??? ????? ???????? ????????????????????

ഷൂസ് അഴിച്ചു നൽകി റിപ്പോർട്ടറുടെ ഹൃദയദാനം; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: വെയിലേറ്റ് ചുട്ടുപൊള്ളുന്ന റോഡിലൂടെ നൂറുകണക്കിന് കിലോമീറ്റർ നടക്കേണ്ടി വരുന്നവരുടെ ദുരിതത്തിൽ സഹതപിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ, തങ്ങളുടെ സൗഭാഗ്യങ്ങൾ തന്നെ വിട്ടുകൊടുത്ത് അവരുടെ ദുരിതത്തിൽ കൂടെ ചേരാൻ അധികമാരും തയാറാകണമെന്നില്ല. അങ്ങനെ, ഹൃദയം കൊണ്ട് നടത്തിയ ഒരു ദാനത്താൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ബി.ബി.സി റിപ്പോർട്ടർ സൽമാൻ രവിയെ പ്രശംസകളാൽ മൂടുകയാണ്. 

കഥയിങ്ങനെയാണ്: ഹരിയാനയിൽ നിന്ന് സ്വദേശമായ മധ്യപ്രദേശിലെ ചത്താർപുറിലേക്ക് കാൽ നടയായി യാത്ര തുടങ്ങിയതാണ് ഒരു സംഘം അന്തർ സംസ്ഥാന തൊഴിലാളികൾ. ഡൽഹിയിലെത്തിയപ്പോൾ പൊലീസ് ഇവരെ തടഞ്ഞു. മർദനവും ചോദ്യം ചെയ്യലും അവർ മുറപോലെ നിർവഹിച്ചു. അന്നവും പണിയും ഇല്ലാതെ കുടുങ്ങിേപായ ആ നിരാലംബർക്ക് ശേഷിക്കുന്ന പ്രതീക്ഷ സ്വദേശം മാത്രമായതിനാൽ ചുട്ടുപൊള്ളുന്ന റോഡിലൂടെയുള്ള അവർ യാത്ര തുടർന്നു. 

റിപ്പോർട്ടിങ്ങിനിടെ ഡൽഹിയിൽ വെച്ചാണ് ബി.ബി.സിയുടെ റിപ്പോർട്ടർ സൽമാൻ രവി ഈ സംഘത്തെ കാണുന്നത്. അവരിലൊരാൾ ചെരുപ്പ് പോലും ധരിക്കാതെയാണ് നടക്കുന്നതെന്ന് സംസാരത്തിനിടയിലാണ് അദ്ദേഹം കാണുന്നത്. ദീർഘമായ നടത്തത്തിനിടയിൽ എപ്പോഴോ പൊട്ടിപോയതായിരുന്നു അദ്ദേഹത്തിന്‍റെ ചെരുപ്പ്. എന്താണ് ചെയ്യേണ്ടതെന്ന് സൽമാന് രണ്ടാമതൊന്ന് ആലോചിക്കുക പോലും വേണ്ടായിരുന്നു. തെൻറ ഷൂസ് അഴിച്ച് ആ തൊഴിലാളിക്ക് നൽകിയിട്ട് പറഞ്ഞു: ‘ ഇത് പാകമാകുമോ എന്ന് നോക്കൂ.’. ആ പ്രതികരണം ഒട്ടും പ്രതീക്ഷിക്കാതിരുന്ന തൊഴിലാളി ആദ്യം നിരസിച്ചു. ‘നിങ്ങൾക്ക് നൂറുകണക്കിന് കിലോമീറ്റർ നടക്കാനുള്ളതാണ്. എനിക്ക് ഇത് പ്രശ്നമാകില്ല.’ എന്ന് പറഞ്ഞ് സൽമാൻ നിർബന്ധിച്ചപ്പോൾ ആ തൊഴിലാളിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. 

തെൻറ ഷൂസ് അഴിച്ച് കൊടുത്ത ശേഷം നഗ്നപാദനായി റിപ്പോർട്ടിങ് തുടർന്ന സൽമാനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ. ഹൃദയത്തിൽ നിന്ന് വന്ന സ്വാഭാവിക പ്രതികരണമായിരുന്നു റിപ്പോർട്ടറുടേതെന്നും അദ്ദേഹത്തിെൻറ മനുഷ്യത്വത്തിൽ അഭിമാനിക്കുന്നെന്നും പലരും ട്വീറ്റ് ചെയ്തു. സംഭവത്തിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെക്കുന്നത്. 

Tags:    
News Summary - Extraordinary act of kindness of a reporter-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.