ബിഷ്ണുപുർ: ഫോനി ചുഴലിക്കാറ്റ് ഭീഷണിയിലിരിക്കേ തൻെറ ഫോൺവിളിക്ക് പ്രതികരിച്ചില്ലെന്ന പ്രധാനമന്ത്രി നരേ ന്ദ്ര മോദിയുടെ പരാതിക്ക് മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമൊത് ത് വേദി പങ്കിടാൻ താൽപര്യമില്ലെന്ന് മമത തുറന്നടിച്ചു.
കൊൽക്കത്തക്കടുത്തുള്ള പട്ടണമായ ഖരഗ്പുരിലെ നിലവിലെ സ്ഥിതി പരിശോധിക്കുകയായിരുന്നു താെനന്നും അതുകൊണ്ടാണ് ഫോൺ എടുക്കാൻ സാധിക്കാതിരുന്നതെന്നും മമത വ്യക്തമാക്കി. എന്നാൽ മോദി ഇപ്പോൾ തെരഞ്ഞെടുപ്പ് റാലിയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
ചുഴലിക്കാറ്റ് ഭീഷണിയിലായിരിക്കുേമ്പാഴും മമത രാഷ്ട്രീയം കളിച്ചെന്നും ധാർഷ്ട്യത്തോടെ പെരുമാറിയെന്നും മോദി ഇന്ന് ആരോപിച്ചിരുന്നു. ‘‘ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും സ്പീഡ്ബ്രേക്കർ ദീദി രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. ചുഴലിക്കാറ്റും മഴയും പ്രവചിക്കപ്പെട്ടപ്പോൾ തന്നെ ഓഫീസിൽ നിന്നും അവരെ വിളിച്ചു. എന്നാൽ അവർ ഫോണിൽ തന്നോടു സംസാരിക്കാൻ തയാറായില്ല.
അത്രക്ക് ധാർഷ്ട്യത്തോടെയാണ് ദീദി പെരുമാറിയത്. അവർ തിരിച്ച് വിളിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ബംഗാളിലെ ജനങ്ങളെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. അവരെ കുറിച്ചറിയുന്നതിന് വീണ്ടും മമത ദീദിയെ വിളിച്ചു. എന്നാൽ രണ്ടാം തവണയും ദീദി തന്നോട് സംസാരിക്കാൻ തയാറായില്ല’’ -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.