ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ പരാജയം മണത്ത ബി.ജെ.പി രാഷ്ട്രീയ പകപോക്കൽ നടത്തു ന്നുവെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി. നിയമങ്ങളെയും ഭരണഘടനയെയും കാറ്റിൽ പറത്തിയാണ് മോദി ഭരണ ം.മോദി സർക്കാരിെൻറ അഴിമതി വിരുദ്ധരെന്ന മുഖം മൂടി തകർന്നിരിക്കുന്നു.
ജനങ്ങൾ കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞ ുവെന്ന് സിങ്വി പറഞ്ഞു.
ഇതോടെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി. ഏജൻസികളെ ഉപയോഗിച്ച് മോദി നടത്തുനത് ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ നടക്കാത്ത തരംതാന്ന രാഷ്ട്രീയമാണ്. റോബർട്ട് വദ്രയുടെ ഓഫീസിൽ റെയ്ഡ് നടത്തി. ആവശ്യമായ രേഖകൾ ഇല്ലാതെയാണ് വദ്രയുടെ ഓഫീസ് അടക്കമുള്ള ഇടങ്ങളിൽ റെയ്ഡുകൾ നടത്തിയത്. മോദി സർക്കാർ നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്നും സിങ്വി ആരോപിച്ചു.
മിന്നലാക്രമണം സംബന്ധിച്ച് മുൻ സൈനിക മേധാവി ഹൂഡയുടെ പ്രസ്താവനയിലൂടെ സത്യം പുറത്ത് വന്നിരിക്കുന്നു. മോദി പ്രധാനമന്ത്രിയായപ്പോഴോ ബി.ജെ.പി അധികാരത്തിൽ എത്തിയപ്പോഴോ ഉണ്ടായതല്ല മിന്നലാക്രമണം. എല്ലാ കാലത്തും ഉണ്ടായിരുന്നു. മോദി സർക്കാർ അത് തരംതാഴ്ന്ന രാഷ്ട്രീയ കളിക്കായി ഉപയോഗിച്ചുവെന്നും സിങ്വി ആരോപിച്ചു.
ബുലന്ദ്ശഹർ കലാപത്തെ സംബന്ധിച്ച് നിക്ഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിന് നിർദേശം നൽകേണ്ട ആളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കലാപത്തിനിടെ ഇൻസ്െപക്ടർ കൊല്ലപ്പെട്ടത് ആകസ്മിക സംഭവമാണെന്ന യോഗിയുടെ പ്രസ്താവന അപലപനീയമാണെന്നും മനു അഭിഷേക് സിങ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.