നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; വിമുക്തഭടൻ അറസ്റ്റിൽ

ചെന്നൈ: നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ടോയ്ലറ്റ് ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ വിമുക ്തഭടൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ ആവടി തിരുമുല്ലൈവായിൽ അന്തോണി നഗറിലെ രാജേന്ദ്രൻ- ചെന്തമിഴ്ശെൽവി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ മീനാക്ഷിസുന്ദരം(60) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിമുക്തഭടനാണ് ഇയാൾ. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് ഇയാളുടെ ഭാര്യ രാജമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. രാജേന്ദ്രൻ അമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കുപോയിരുന്നു. ചെന്തമിഴ്ശെൽവി കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി എട്ടു വയസ്സുകാരനായ മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോയി. തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ കാണാനില്ലായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് കക്കൂസിലെ ബക്കറ്റിൽ ചാക്കിൽ ചുറ്റിയനിലയിൽ ജഡം കണ്ടെത്തിയത്.

പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിലെ കിടപ്പറയിൽനിന്ന് കുട്ടിയുടെ കമ്മൽ, വള, മുടിയുടെ ഭാഗം എന്നിവ കണ്ടെത്തി. കർട്ടനിലും പ്രതിയുടെ മുണ്ടിലും രക്തക്കറ പറ്റിയിരുന്നു.

Tags:    
News Summary - Ex Armyman held in Chennai for rape and murder of child;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.