ന്യൂഡൽഹി: രാജ്യത്ത് ആവശ്യത്തിന് ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും ഉണ്ടെന്നും ലോക്ഡൗണിൽ ആരും വിഷമിക ്കേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
മേയ് മൂന്നു വരെ ലോക്ഡൗൺ നീട്ടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ശേഷമായിരുന്നു അമിത് ഷായുടെ ട്വീറ്റ്. രാജ്യത്ത് ആവശ്യത്തിന് സാധനങ്ങൾ ഉണ്ടെന്ന് ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഞാൻ വീണ്ടും ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സമീപത്തുള്ള ദരിദ്രരെ സഹായിക്കാൻ സമ്പന്നരോട് അഭ്യർഥിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതിയെയും ഷാ പ്രശംസിച്ചു. “ഈ ഏകോപനം ശക്തമാക്കേണ്ടതുണ്ട്, എല്ലാവരും ലോക്ഡൗൺ ശരിയായി പിന്തുടരുന്നു. ഒരാൾക്കും അവശ്യവസ്തുക്കളുടെ പേരിൽ ബുദ്ധിമുട്ടുണ്ടാവരുത്” ഷാ പറഞ്ഞു.
ഈ പോരാട്ടത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ പ്രവർത്തകർ, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരുടെയും സംഭാവന ഹൃദയസ്പർശിയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
എന്നാൽ, രാജ്യത്ത് പണവും ഭക്ഷണവുമെല്ലാം ഉണ്ടായിട്ടും പാവങ്ങൾക്ക് നൽകാൻ സര്‍ക്കാര്‍ നൽകുന്നില്ലെന്നായിരുന്നു മുൻ ധനമന്ത്രി പി. ചിദംബരത്തിെൻറ പ്രതികരണം. ‘21ദിവസത്തോടൊപ്പം 19 ദിവസവും കൂടി പാവങ്ങൾ നിത്യച്ചെലവിനുള്ള കാശ് കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പണവും ഭക്ഷണവുമുണ്ട്. പക്ഷെ, സര്‍ക്കാര്‍ ഇതൊന്നും അനുവദിച്ചു തരുന്നില്ല. എെൻറ പ്രിയ രാജ്യമേ കരയുക" എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.