ഡേവിഡ് ആറ്റന്‍ബറോക്ക് ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം

ന്യൂഡൽഹി: ബി.ബി.സി ബ്രോഡ്കാസ്റ്ററും വന്യജീവി നിരീക്ഷകനുമായ ഡേവിഡ് ആറ്റന്‍ബറോക്ക് ഇന്ദിരാഗാന്ധി സമാധാന പുരസ ്കാരം. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അടങ്ങിയ അന്താരാഷ്ട്ര ജൂറിയാണ് 2019 ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തി നായി ആറ്റൻബറോയെ തെരഞ്ഞെടുത്തത്. അദ്ദേഹത്തിെൻറ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.

പ്രകൃത ിയിലെ അത്ഭുതങ്ങളെ മനുഷ്യർക്ക് പരിചയപ്പെടുത്താൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ആറ്റൻബറോ എന്ന് ജൂറി വിലയിരുത്തി. ഭൂമിയിലെ ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിെൻറ പ്രധാന്യം തിരിച്ചറിഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും ജൂറി പറഞ്ഞു.

1979 ല്‍ ബിബിസിക്ക് വേണ്ടി ആറ്റന്‍ബറോ തയാറാക്കിയ ‘ലൈഫ് ഓൺ എർത്ത്’ എന്ന ഒന്‍പത് ലക്കമുള്ള പരമ്പരയാണ് ലോകമെങ്ങും അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തത്. ‘ലൈഫ് ഓൺ എർത്തി’ലൂടെ ഭൂമുഖത്തെ ജീവപരിണാമത്തെയും ജൈവവൈവിധ്യത്തെയും അതുവരെ കാണാത്ത സമഗ്രതയില്‍ അവതരിപ്പിക്കുകയാണ് ആറ്റന്‍ബറോ ചെയ്തത്.

‘ലിവിങ് പ്ലാനറ്റ്: എ പോര്‍ട്രെയ്റ്റ് ഓഫ് ദി എര്‍ത്ത്’ (1984), അൻറാര്‍ട്ടിക്കയിലെ ജീവലോകത്തെ ആദ്യമായി ചിത്രീകരിച്ച ‘ലൈഫ് ഇന്‍ ദി ഫ്രീസര്‍’ (1993), ‘ദി ലൈഫ് ഓഫ് ബേര്‍ഡ്‌സ്’ (1998), ‘ദി ലൈഫ് ഓഫ് മാമല്‍സ്’ (2002), ‘ദി പ്രൈവറ്റ് ലൈഫ് ഓഫ് പ്ലാൻറ്സ്’ (1995) തുടങ്ങിയ അദ്ദേഹത്തിെൻറ ലോക പ്രശസ്തിയാർജ്ജിച്ച ഡോക്യുമെൻററികളാണ്.

സര്‍ സ്ഥാനവും ലണ്ടന്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പും ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹം നേടി. ഡേവിഡ് ആറ്റന്‍ബറോയുടെ ഭാര്യ ജേന്‍ എലിസബത്ത് 1997 ല്‍ അന്തരിച്ചു. ഡേവിഡ്-ജേന്‍ ദമ്പതിമാര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്; റോബര്‍ട്ടും സൂസണും.

Tags:    
News Summary - English naturalist, TV presenter David Attenborough to get Indira Gandhi Peace Prize for 2019 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.