ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം ഗുജറാത്തിൽ വിജയ ിച്ച സി.ആർ. പാട്ടീലിന്. 6.89 ലക്ഷം വോട്ടിനാണ് വിജയം. ബി.ജെ.പി സ്ഥാനാർഥിയായ പാട്ടീൽ നവ് സരി ലോക്സഭ മണ്ഡലത്തിലാണ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.
കോൺഗ്രസ് സ്ഥാന ാർഥിക്കാണ് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. 2014ൽ മഹാരാഷ്ട്രയിലെ ബീഡ് മണ്ഡല ത്തിൽനിന്ന് 6.96 ലക്ഷത്തിന് വിജയിച്ച പ്രീതം മുണ്ടെയാണ് ഭൂരിപക്ഷക്കാരിൽ ഒന്നാംസ് ഥാനക്കാരി. അവരുെട പിതാവും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുെട മരണത്തെ തുടർന്ന് 2014 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അവർ റെക്കോഡ് ഭൂരിപക്ഷത്തെ പേരിനൊപ്പം ചേർത്തത്.
കുറഞ്ഞ വോട്ടിന് ഇക്കുറി ജയിച്ചതും ബി.ജെ.പി സ്ഥാനാർഥിതന്നെ. ഉത്തർപ്രദേശിലെ മച്ച്ലിശഹർ മണ്ഡലത്തിൽനിന്ന് കേവലം 181 വോട്ടിനാണ് ഭോലാനാഥിെൻറ വിജയം. 543 അംഗ ലോക്സഭയിൽ 303 സീറ്റുനേടി ഗംഭീരവിജയം കാഴ്ചവെച്ച ബി.ജെ.പിയിൽനിന്നുതന്നെയാണ് ഭൂരിപക്ഷം കൂടിയ ആളും കുറഞ്ഞ ആളും. ആറുലക്ഷം വോട്ടിലേറെ ഭൂരിപക്ഷത്തിന് വിജയിച്ച ബി.ജെ.പിക്കാരായ മൂന്നുപേരുണ്ട്. സഞ്ജയ് ഭാട്യ (ഹരിയാനയിലെ കർനാൽ-6.56 ലക്ഷം ഭൂരിപക്ഷം), കൃഷൻ പാൽ (ഫരീദാബാദ് -6.38 ലക്ഷം), സുഭാഷ് ചന്ദ്ര ബഹേരിയ (ഭിൽവാര- 6.12 ലക്ഷം) എന്നിവരാണത്.
അഞ്ചുലക്ഷത്തിനുമേൽ ഭൂരിപക്ഷം നേടിയവർ ഒരു ഡസനുണ്ട്. അതിൽ ഉൾപ്പെട്ട ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ലോക്സഭയിലേക്കുള്ള അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. ഗുജറാത്തിലെ ഗാന്ധിനഗറിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചത് 5. 57 ലക്ഷത്തിെൻറ ഭൂരിപക്ഷമാണ്. 2014ൽ ഇതേ മണ്ഡലത്തിൽ എൽ.കെ. അദ്വാനിയുടെ ഭൂരിപക്ഷം 4.83 ലക്ഷമായിരുന്നു.
എട്ടുവട്ടം എം.പിയും ലോക്സഭ സ്പീക്കറുമായിരുന്ന സുമിത്ര മഹാജെൻറ മധ്യപ്രദേശിലെ ഇന്ദോർ സീറ്റിൽ മത്സരിച്ച ശങ്കർ ലാൽവാനി (5.47 ലക്ഷം), കേന്ദ്രമന്ത്രി സുഷമ സ്വരാജിെൻറ മണ്ഡലമായ വിദിഷയിൽനിന്ന് ലോക്സഭയിലേക്ക് കന്നിയങ്കം കുറിച്ച രമാകാന്ത് ഭാർഗവ (5.03 ലക്ഷം), ഗുജറാത്തിലെ വഡോദരയിൽനിന്ന് വിജയിച്ച ബി.ജെ.പിയുടെ രഞ്ജൻ ബെൻ ഭട്ട് (5.87ലക്ഷം), അയൽമണ്ഡലമായ സൂറത്തിൽനിന്ന് വിജയിച്ച ദർശന വിക്രം ജർദോഷ് (5.48 ലക്ഷം), മധ്യപ്രദേശിലെ ഹോഷങ്കാബാദിൽനിന്നുള്ള ഉദയ് പ്രതാപ് സിങ് (5.53 ലക്ഷം), രാജ്യതലസ്ഥാനത്ത് സമ്പൂർണവിജയം നേടിയവരിൽ ഉൾപ്പെട്ട ഉത്തരപശ്ചിമ ഡൽഹിയിൽനിന്നുള്ള ഹൻസ് രാജ് ഹൻസ് (5.53 ലക്ഷം), പശ്ചിമ ഡൽഹിയിൽനിന്നുള്ള പർവേഷ് വർമ (5.78 ലക്ഷം), രാജസ്ഥാനിലെ ചിറ്റോർഗഢിൽനിന്ന് സി.പി. ജോഷി (5.76 ലക്ഷം), രാജസമന്ദ് മണ്ഡലത്തിൽനിന്ന് ജയ്പുർ രാജകുടുംബാംഗമായ ദിയ കുമാരി (5.51 ലക്ഷം), ഗാസിയാബാദിൽനിന്ന് ജനറൽ വി.കെ. സിങ് എന്നിവരെല്ലാം അഞ്ചുലക്ഷക്കടമ്പ നിസ്സാരം മറികടന്ന രാഷ്ട്രീയ നേതാക്കളാണ്. 823 വോട്ടിന് ലക്ഷദ്വീപിൽനിന്ന് വിജയിച്ച എൻ.സി.പിയിലെ പി.പി. മുഹമ്മദ് ഫൈസലാണ് രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷത്തിന് സഭയിലെത്തിയ മറ്റൊരാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.