ബംഗാളിൽ തൃണമൂൽ, നന്ദിഗ്രാമിൽ മമതക്ക് തോൽവി; തമിഴകത്ത് സ്റ്റാലിൻ

2021-05-02 11:02 IST

തൃണമൂൽ കോൺഗ്രസിന് 166 മണ്ഡലങ്ങളിൽ ലീഡ്. ബി.ജെ.പിക്ക് 120 മണ്ഡലങ്ങളിലും ഇടതുപാർട്ടികൾക്കും രണ്ടു മണ്ഡലങ്ങളിലുമാണ് ലീഡ്. 

2021-05-02 10:56 IST

സത്തൂരിൽ എ.ഐ.എ.ഡി.എം.കെയും എ.എം.എം.കെ പ്രവർത്തകരും തമ്മിൽ സംഘർഷം. അറുപ്പുേകാട്ടയ് മണ്ഡലത്തിൽ എ.െഎ.എ.ഡി.എം.കെ സ്ഥാനർഥി വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയതിനെ തുടർന്നായിരുന്നു ബഹളം. 

2021-05-02 10:51 IST

തമിഴ്നാട്ടിൽ നേതാക്കൻമാർക്ക് ലീഡ്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ലീഡ് ചെയ്യുന്നു. ബോഡിനായ്ക്കന്നൂരിൽ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി ഒ. പനീർശെൽവവും ലീഡ് ചെയ്യുന്നു. 

2021-05-02 10:43 IST

തൃണമൂലിൽ 160 സീറ്റുകളിലേക്ക് ലീഡുയർത്തി തൃണമൂൽ കോൺഗ്രസ്. 125 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്. 

2021-05-02 10:40 IST

ബംഗാളിലെ ചാന്ദിപുരിൽ തൃണമൂൽ സ്ഥാനാർഥി ചക്രബർത്തി ലീഡ് ചെയ്യുന്നു. 675 സീറ്റിലാണ് മുന്നിൽ. ബി.ജെ.പിയുടെ സ്ഥാനാർഥിയാണ് പിന്നിൽ. 

2021-05-02 10:22 IST

പുതുച്ചേരിയിൽ എൻ.ആർ.സി 12 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിന് അഞ്ചുസീറ്റുകളിലാണ് ലീഡ്. 

2021-05-02 10:21 IST

അസമിൽ ബി.ജെ.പി ലീഡുയർത്തി. 74 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് നിലനിർത്തുന്നത്. കോൺഗ്രസിന് 34 സീറ്റുകളിലും എ.ജെ.പിക്ക് ഒരു സീറ്റിലും മറ്റുള്ളവർ രണ്ടു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 

2021-05-02 10:20 IST

തമിഴ്നാട്ടിൽ ഡി.എം.കെക്ക് വ്യക്തമായ മുന്നേറ്റം. 118 സീറ്റുകളിലാണ് ഡി.എം.കെ ലീഡ് ചെയ്യുന്നത്. എ.ഐ.എ.ഡി.എം.കെ 95 സീറ്റിലും എം.എൻ.എം ഒരു സീറ്റിലും എ.എം.എം.കെ ഒരു സീറ്റിലും മറ്റുള്ളവർ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

2021-05-02 10:18 IST

ബംഗാളിൽ138 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബി.ജെ.പിക്ക് 118 സീറ്റിലും ലീഡ്. 

2021-05-02 09:54 IST

തമിഴ്നാട്ടിൽ ഡി.എം.കെ 97 സീറ്റിൽ ലീഡ് ചെയ്യുന്നു. എ.ഐ.എ.ഡി.എം.കെ 84സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 

Tags:    
News Summary - Election Result Assam, Bengal, Puducherry, Tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.